ഈജിപ്തില്‍ 3000 വര്‍ഷം പഴക്കമുള്ള മമ്മി തുറന്ന് പരിശോധിച്ചു; ലഭിച്ചത് ഇവയൊക്കെ

'തുയ' എന്നാണ് ഈ മമ്മിക്ക് പുരാവസ്തു ഗവേഷകര്‍ നല്‍കിയ പേര്

കെയ്‌റോ: ദക്ഷിണ ഈജിപ്തിലെ ലക്‌സര്‍ പട്ടണത്തില്‍നിന്ന് ആഴ്ച്ചകള്‍ക്ക് മുന്‍പ് കണ്ടെത്തിയ 3000 വര്‍ഷം പഴക്കമുള്ള മമ്മി ഗവേഷക സംഘം തുറന്ന് പരിശോധിച്ചു. ‘തുയ’ എന്നാണ് ഈ മമ്മിക്ക് പുരാവസ്തു ഗവേഷകര്‍ നല്‍കിയ പേര്. സ്ത്രീയുടെ മൃതദേഹമാണ് ഇതില്‍ സംസ്‌കരിച്ചിരിക്കുന്നത്. പ്ലാസ്റ്ററോടു കൂടെ പഞ്ഞിനൂലില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.

ഫ്രാന്‍സില്‍ നിന്നുള്ള ഗവേഷകരുടെ സംഘം ആഴ്ചകള്‍ക്കു മുമ്പാണ് രണ്ട് മമ്മികള്‍ കണ്ടെത്തിയത്.അഞ്ചു മാസം നീണ്ട പര്യവേക്ഷണത്തില്‍ 300 മീറ്റര്‍ മണ്ണ് നീക്കം ചെയ്താണ് മമ്മികള്‍ പുറത്തെടുത്തത്. ആദ്യത്തെ മമ്മി നേരത്തേ തുറന്ന് പരിശോധിച്ചിരുന്നു. ചിത്രപ്പണികളോടുകൂടിയ കല്ലുപെട്ടിയുടെ അകത്ത് കൊത്തുപണി ചെയ്ത ശില്‍പങ്ങളും രൂപങ്ങളുമുണ്ട്.

ഈജിപ്തിലെ പതിനേഴാം രാജവംശകാലത്തെതാണിതെന്ന് ഈജിപ്ത് ആന്റിക്വിറ്റീസ് മന്ത്രി ഖാലദ് അല്‍ അനാനി പറഞ്ഞു. ഫറോവമാരുടെയും കൊട്ടാര പ്രമുഖരുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും ശവകുടീരങ്ങള്‍ കണ്ടെത്തിയ സ്ഥലത്തിന് സമീപത്തുനിന്ന് തന്നെയാണ് പുതിയ മമ്മിയും കണ്ടെത്തിയത്. കൊട്ടാരവുമായി ബന്ധപ്പെട്ട ഉയര്‍ന്ന സ്ത്രീയുടേതാകാം ഈ മമ്മിയെന്നാണ് നിഗമനം. ആദ്യത്തെ മമ്മി നേരത്തേ തുറന്ന് പരിശോധിച്ചിരുന്നു. അസ്ഥികൂടങ്ങളും തലയോടങ്ങളും ആയിരത്തിലേറെ ശില്‍പ്പങ്ങളും പ്രതിമകളും ഇവിടെ കണ്ടെത്തിയിരുന്നു.

ചിത്രപ്പണികളോടുകൂടിയ കല്ലുപെട്ടിയുടെ അകത്ത് കൊത്തുപണി ചെയ്ത ശില്‍പങ്ങളും കളിമണ്‍ രൂപങ്ങളും അടക്കം ചെയ്യുന്നത് മരണാനന്തര ജീവിത കാലത്ത് മരിച്ചവരെ സേവിക്കാനാണെന്നാണ് ഈജിപ്ത്യന്‍ വിശ്വാസം.

Exit mobile version