മോഡിയെ കൊല്ലാന്‍ ചാവേറാകുമെന്ന് ഭീഷണിപ്പെടുത്തിയ പാകിസ്താനി ഗായികയുടെ നഗ്ന വീഡിയോ ലീക്കായി

തന്റെ കാമുകന് റാബി അയച്ച ചിത്രങ്ങളാണ് ഇതെന്നാണ് പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലാഹോര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വധഭീഷണി മുഴക്കിയ പാകിസ്താനി ഗായിക റാബി പിര്‍സാദയുടെ നഗ്ന ചിത്രങ്ങള്‍ ഓണ്‍ ലൈനില്‍ ചോര്‍ന്നു. റാബിയുടെ നഗ്ന സെല്‍ഫികളാണ് ഓണ്‍ലൈനില്‍ പ്രചരിച്ചത്. തന്റെ കാമുകന് റാബി അയച്ച ചിത്രങ്ങളാണ് ഇതെന്നാണ് പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതെസമയം, പാകിസ്താന്‍ ആര്‍മി വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിനെ കഴിഞ്ഞ ദിവസം പിര്‍സാദ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നഗ്ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നത്. പാകിസ്താന്‍ ആര്‍മി വക്താവ് പിര്‍സാദയ്‌ക്കെതിരെ പ്രതികാരം തീര്‍ത്തതാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണം. പിര്‍സാദയ്ക്ക വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്.

ഒരിക്കലും ഈ ചിത്രങ്ങള്‍ ലഭിച്ചാല്‍ പങ്കുവയ്ക്കരുത് എന്നാണ് നിരവധിപ്പേര്‍ ട്വീറ്റ് ചെയ്യുന്നത്. പലരും പാകിസ്താന്‍ സൈന്യത്തിനോട് തര്‍ക്കിച്ചതിന്റെ ഫലമാണ് ഇതെന്നും ആരോപിക്കുന്നുണ്ട്.

പ്രതീകാത്മകമായി സൂയിസൈഡ് ബോംബ് ബെല്റ്റ് ധരിച്ചിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തായിരുന്നു മോഡിക്കെതിരെ പിര്‍സാദ വധഭീഷണി മുഴക്കിയത്. ട്വിറ്ററിലൂടെ പങ്കുവച്ച ചിത്രത്തിന്റെ അടിക്കുറിപ്പില്‍ പ്രധാനമന്ത്രിയെ ഹിറ്റ്‌ലര്‍ എന്നാണ് വിശേഷിപ്പിച്ചത്. ‘കശ്മീരി കി ബേട്ടി ‘എന്ന ഹാഷ് ടാഗും ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് റാബി പിര്‍സാദ പ്രതിഷേധവുമായി രംഗത്തെത്തിയത്. സെപ്തംബറില്‍ മോഡിയെയും ഇന്ത്യന്‍ ജനങ്ങളെയും ഭീഷണിപ്പെടുത്തി സംഗീത വീഡിയോ തയാറാക്കി റാബി രംഗത്തെത്തിയിരുന്നു. മുതലകളുടെയും പാമ്പുകളുടെയും നടുവിലിരുന്ന് ഗാനമാലപിക്കുന്ന വീഡിയോ ആയിരുന്നു റാബി പങ്കുവച്ചിരുന്നത്. പാമ്പുകളെയും മുതലയെയും മോഡിക്ക് സമ്മാനമായി നല്‍കുമെന്നായിരുന്നു അന്ന് റാബിയുടെ ഭീഷണി.

Exit mobile version