ഉപയോഗശേഷം വലിച്ചെറിഞ്ഞാല്‍ പരിസ്ഥിതിക്ക് ദോഷമില്ലാത്ത ബിയര്‍ ബോട്ടിലുകളുമായി കാള്‍സ്‌ബെര്‍ഗ് കമ്പനി

കോപ്പന്‍ഹേഗില്‍ നടന്ന സി40 ഉച്ചകോടിയില്‍ വെള്ളിയാഴ്ചയാണ് കാള്‍സ്‌ബെര്‍ഗ് പേപ്പര്‍ ബിയര്‍ ബോട്ടിലുകളെക്കുറിച്ച് പ്രഖ്യാപിച്ചത്.

കോപ്പന്‍ഹേഗന്‍(ഡെന്‍മാര്‍ക്ക്): ഉപയോഗശേഷം ചുരുട്ടിക്കൂട്ടി എറിഞ്ഞാല്‍ പരിസ്ഥിതിക്ക് ദോഷമില്ലാത്ത കുപ്പികളുമായി എത്തിയിരിക്കുകയാണ് അന്തര്‍ദേശീയ മദ്യ നിര്‍മാതാക്കളായ കാള്‍സ്‌ബെര്‍ഗ് എന്ന കമ്പനി. കോപ്പന്‍ഹേഗില്‍ നടന്ന സി40 ഉച്ചകോടിയില്‍ വെള്ളിയാഴ്ചയാണ് കാള്‍സ്‌ബെര്‍ഗ് പേപ്പര്‍ ബിയര്‍ ബോട്ടിലുകളെക്കുറിച്ച് പ്രഖ്യാപിച്ചത്.

ഗ്രീന്‍ ഫൈബര്‍ ബോട്ടില്‍ എന്നാണ് ഇവയെ വിളിക്കുന്നതെന്നത്. തടിയില്‍ നിന്നുണ്ടാക്കുന്ന ഫൈബറുകളായിരിക്കും കുപ്പി നിര്‍മ്മാണത്തിന്റെ പ്രധാന ഘടകം. രണ്ട് മോഡലുകളാണ് ഇത്തരത്തില്‍ നിര്‍മ്മിക്കുന്നത്. 2015 മുതലുള്ള ഗവേഷണത്തിന്റെ ഫലമായാണ് കാള്‍സ്‌ബെര്‍ഗ് പേപ്പര്‍ ബിയര്‍ ബോട്ടിലുകളുടെ പ്രോട്ടോ ടൈപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.

കാര്‍ബണ്‍ എമിഷന്‍ കുറക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് നീക്കം. കുപ്പി നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പേപ്പറുകള്‍ ബിയറിന്റെ രുചിയെ ബാധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ ശ്രമിക്കുന്നതാണ് കുപ്പിയുടെ നിര്‍മ്മാണം ഇത്ര സമയമെടുക്കുന്നതെന്ന് കമ്പനി പറയുന്നു.

പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്ത ബയോ ബേസ്ഡ് പോളിമര്‍ ലൈനിംഗ് വ്യാവസായികമായി ലഭ്യമല്ലെന്നതും നിര്‍മ്മാണത്തെ ബാധിക്കുന്നുണ്ടെന്ന് കാള്‍സ്‌ബെര്‍ഗ് പറയുന്നു.

Exit mobile version