സ്റ്റോക്ഹോം: ഏത്യോപ്യൻ പ്രധാനമന്ത്രി ആബി അഹമ്മദ് അലിക്ക് സമാധാനത്തിനുള്ള 2019-ലെ നൊബേൽ പുരസ്‌കാരം. എറിത്രിയയുമായുള്ള അതിർത്തി തർക്കങ്ങളിൽ ആബി അഹമ്മദ് സ്വീകരിച്ച നിലപാടുകൾ പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്‌കാരം നൽകുന്നത്.
ഒരൊറ്റയാളുടെ പ്രവൃത്തിയിലൂടെ മാത്രമല്ല സമാധാനം രൂപപ്പെടുന്നത്. ആബി അഹമ്മദ് അലി സമാധാനത്തിനായുള്ള തന്റെ ഹസ്തം നീട്ടിയപ്പോൾ എറിത്രിയൻ പ്രസിഡന്റ് അത് ഇരും കയ്യും നീട്ടി സ്വീകരിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിൽ സമാധാനം കൊണ്ടുവരാൻ പ്രയത്നിച്ചു എന്നാണ് നോബേൽ സമിതി വിധിനിർണയത്തെ കുറിച്ച് പറഞ്ഞത്.
ഏത്യോപ്യയിലെയും എറിത്രിയയിലെയും ജനങ്ങൾക്കിടയിൽ സമാധാനം കൊണ്ടുവരാൻ ഈ പുരസ്‌കാരത്തിലൂടെ കഴിയുമെന്ന ആത്മവിശ്വാസവും നോബേൽ സമാധാന പുരസ്‌കാര സമിതി പങ്കുവെച്ചു.