ഇന്തോനേഷ്യയില്‍ വീണ്ടും ഭൂകമ്പം; അഞ്ച് പേര്‍ മരിച്ചു, ഇരുന്നൂറിലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും ഭൂകമ്പം. തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ ജാവയിലെ ലാബുവനിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രതയുള്ള ഭൂകമ്പം രേഖപ്പെടുത്തിയത്. ഭൂകമ്പത്തില്‍ അഞ്ചുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

ഭൂകമ്പത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പ്രദേശത്തെ ഇരുന്നൂറിലധികം വീടുകള്‍ക്കാണ് ഭൂകമ്പത്തില്‍ കേടുപാടുകള്‍ സംഭവിച്ചത്. നാലു വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഭൂകമ്പം ഭയന്ന് അയ്യായിരത്തോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. കഴിഞ്ഞ വര്‍ഷം ജക്കാര്‍ത്തയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 227 പേരാണ് മരിച്ചത്.

Exit mobile version