കവിതകളുടെ തോഴന് വിട: ആറ്റൂരിന് പാറമേക്കാവ് ശാന്തിഘട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ അന്ത്യവിശ്രമം

തൃശൂര്‍: കവി ആറ്റൂര്‍ രവി വര്‍മയ്ക്ക് സാസ്‌കാരിക കേരളത്തിന്റെ യാത്രാമൊഴി.
തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌കാരം. രാവിലെ 9 മുതല്‍ സാഹിത്യ അക്കാദമിയില്‍ പൊതു ദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

മുഖ്യമന്ത്രിക്ക് വേണ്ടി സാംസ്‌കാരിക മന്ത്രി എകെ ബാലന്‍ റീത്ത് സമര്‍പ്പിച്ചു. മന്ത്രിമാരായ എസി മൊയ്തീന്‍, വിഎസ് സുനില്‍ കുമാര്‍, സി രവീന്ദ്രനാഥ്, എഴുത്തുകാരായ സാറ ജോസഫ്, ടിഡി രാമകൃഷ്ണന്‍, പ്രഭ വര്‍മ തുടങ്ങി നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. ..

ന്യൂമോണിയ ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആറ്റൂര്‍ വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് അന്തരിച്ചത്. അടുത്ത മാസം അഞ്ചിന് സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ ആറ്റൂര്‍ അനുസ്മരണം സംഘടിപ്പിക്കും.

Exit mobile version