ജപ്തിക്കിടെ ആത്മഹത്യ; ബാങ്കിനെതിരെ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തം

മാരായമുട്ടത്തെ കാനറാ ബാങ്കിന് മുന്നില്‍ കോണ്‍ഗ്രസ്സ്, ബിജെപി, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി

തിരുവനന്തപുരം: ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത് സംഭവത്തില്‍ പ്രതിഷേധം ശക്ഷമാകുന്നു. മാരായമുട്ടത്തെ കാനറാ ബാങ്കിന് മുന്നില്‍ കോണ്‍ഗ്രസ്സ്, ബിജെപി, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി.

ബാങ്ക് മാനേജരെ അറസ്റ്റ് ചെയ്യണമെന്നു ആവശ്യപ്പെട്ടാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം ശക്തമാക്കുന്നത്.

അതേസമയം മാനേജര്‍ക്കെതിരെ കേസ് എടുത്തതിനു ശേഷം മാത്രമേ അറസ്‌റ് ചെയ്യാന്‍ സാധിക്കു എന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ പോലീസിന്റെ നടപടിയെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ ചോദ്യം ചെയ്തു.

Exit mobile version