കൊച്ചിയില്‍ യുവതി നല്‍കിയ ക്വട്ടേഷനില്‍ യുവാവിന് ക്രൂര മര്‍ദ്ദനം; സംഘം യുവാവിന്റെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി, പോലീസ് അന്വേഷണം ആരംഭിച്ചു

വിമാനത്താവളത്തിലെ ടാക്‌സി ഡ്രൈവറായ വനിതയാണ് ക്വട്ടേഷന്‍ നല്‍കിയെന്ന് ആരോപണം ഉയരുന്നുണ്ട്. വിമാനത്താവളത്തില്‍ വച്ചുണ്ടായ വാക്കുതര്‍ക്കം പറഞ്ഞ് തീര്‍ക്കാനെന്ന പേരില്‍ ഫൈസലിനെ ഗുണ്ടാസംഘം ആലുവ കടുങ്ങല്ലൂര്‍ റോഡില്‍ അക്വഡക്ടിന് സമീപം വിളിച്ച് വരുത്തുകയായിരുന്നു

കൊച്ചി: കൊച്ചിയില്‍ വനിത നല്‍കിയ ക്വട്ടേഷനില്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. കുട്ടമശേരി സ്വദേശി കൊടവത്ത് വിഎം ഫൈസലിനാണ് ക്രൂര മര്‍ദ്ദനത്തിനിരയായത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ടാക്‌സി ഡ്രൈവറാണ് ഫൈസല്‍.

വിമാനത്താവളത്തിലെ ടാക്‌സി ഡ്രൈവറായ വനിതയാണ് ക്വട്ടേഷന്‍ നല്‍കിയെന്ന് ആരോപണം ഉയരുന്നുണ്ട്. വിമാനത്താവളത്തില്‍ വച്ചുണ്ടായ വാക്കുതര്‍ക്കം പറഞ്ഞ് തീര്‍ക്കാനെന്ന പേരില്‍ ഫൈസലിനെ ഗുണ്ടാസംഘം ആലുവ കടുങ്ങല്ലൂര്‍ റോഡില്‍ അക്വഡക്ടിന് സമീപം വിളിച്ച് വരുത്തുകയായിരുന്നു.

എന്നാല്‍ സംശയം തോന്നിയ ഫൈസല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കാറിന്റെ താക്കോല്‍ 15 അംഗ ഗുണ്ടാസംഘം കൈക്കലാക്കി ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് മണിക്കുറുകളോളം മര്‍ദ്ദിക്കുകയായിരുന്നു. അതേസമയം യുവാവിനെ നഗ്നരാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയാതായും പരാതിയിലുണ്ട്.

മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ ഫൈസല്‍ ആലുവ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മര്‍ദ്ദനത്തില്‍ ഫൈസലിന്റെ മുഖത്തു നീരും പുറത്ത് അടിയേറ്റ പാടുകളുമുണ്ട്.

Exit mobile version