കണ്ണൂരില്‍ കള്ളവോട്ട് നടന്നു, ഒമ്പത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കും; ടിക്കാറാം മീണ

കൊച്ചി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യാപകമായ കള്ളവോട്ട് നടന്നതായി ആരോപണം. കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ രണ്ടു പോളിംഗ് ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ സ്ഥിരീകരണം.

പാമ്പുരുത്തിയിലും ധര്‍മടത്തുമാണ് കള്ളവോട്ട് ചെയ്തതെന്ന് മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഒന്‍പത് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ജനപ്രാതിനിധ്യ നിയമപ്രകാരമാണ് കേസെടുത്തത്.

പോളിംഗ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നും കമ്മീഷന്‍ വ്യക്തമാക്കി. പാമ്പുരുത്തിയില്‍ പ്രിസൈഡിംഗ് ഓഫീസര്‍ മുതല്‍ മൈക്രോ ഒബ്സര്‍വര്‍ വരെ വീഴ്ച വരുത്തിയെന്നും ഇവര്‍ക്കെതിരെയും കേസെടുക്കുമെന്ന് മീണ അറിയിച്ചു.

Exit mobile version