‘ചതിക്കല്ലേടാ…’ പ്രവര്‍ത്തകരോട് ആക്രോശിച്ച് അനില്‍ അക്കര; ആലത്തൂരില്‍ രമ്യയെ കല്ലെറിഞ്ഞത് കോണ്‍ഗ്രസുകാരോ…? സംശയം ഉണര്‍ത്തി വീഡിയോ, കുരുക്ക്

ഈ ആക്രമണത്തിലാണ് നേതാവിന് പരിക്കേറ്റതെന്ന് ദൃശ്യങ്ങളിലും വ്യക്തമാണ്.

പാലക്കാട്: ആലത്തൂരില്‍ കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് നേരെ കല്ലേറ് നടന്നിരുന്നു. ആക്രമണത്തില്‍ നേതാവിന് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ കല്ലെറിഞ്ഞത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്ന് സംശയം ഉണര്‍ത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്.

കല്ലെറിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ‘ചതിക്കല്ലേടാ…’ എന്ന് ഉറക്കെ വിളിച്ചു കൂവുന്ന കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയുടെ ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്. അതേസമയം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഒരുപാട് ദൂരെ നില്‍ക്കുന്നതും ഈ വീഡിയോയില്‍ ദൃശ്യമാണ്. കല്ലെറിയരുതെന്ന് അനില്‍ അക്കര ഉറക്കെ വിളിച്ചു പറയുന്നുണ്ടെങ്കിലും അവയൊന്നും വകവെയ്ക്കാതെ പ്രവര്‍ത്തര്‍ കല്ലേറ് തുടരുകയായിരുന്നു.

ഈ ആക്രമണത്തിലാണ് നേതാവിന് പരിക്കേറ്റതെന്ന് ദൃശ്യങ്ങളിലും വ്യക്തമാണ്. അതേസമയം, പുറത്ത് വന്ന ദൃശ്യങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര വിശദീകരണവും നല്‍കുന്നുണ്ട്. ഇടതുമുന്നണി പ്രവര്‍ത്തകരെ തിരിച്ച് എറിയാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടയാനാണ് താന്‍ ശ്രമിച്ചതെന്ന് അനില്‍ അക്കര പറയുന്നു.

എണ്ണത്തില്‍ കുറവായിരുന്ന ഇടത് മുന്നണി പ്രവര്‍ത്തകരെ എണ്ണായിരത്തോളം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ച് കൈകാര്യം ചെയ്യാനിടയായാല്‍ ഉണ്ടാകുമായിരുന്ന അത്യാഹിതം താന്‍ ഇടപെട്ട് ഒഴിവാക്കിയതില്‍ എന്താണ് തെറ്റെന്നും അനില്‍ അക്കര ചോദിക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ഒന്നര മാസം നീണ്ട പ്രചാരണത്തിനൊടുവില്‍ ഇന്നലെയാണ് കലാശക്കൊട്ട് നടത്തിയത്. പലയിടങ്ങളിലും ആവേശത്തില്‍ ആറാടിയപ്പോള്‍ ചിലയിടങ്ങളില്‍ അക്രമവും സംഘര്‍ഷവുമുണ്ടായത്‌. നിരവധി പേര്‍ക്ക് പരിക്കും ഏറ്റിട്ടുണ്ട്.

Exit mobile version