ദൃശ്യങ്ങള്‍ കൃത്രിമമല്ല! ഒളിക്യാമറ വിവാദത്തില്‍ എംകെ രാഘവന് ഇരട്ട കുരുക്ക്, റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി, സ്ഥാനാര്‍ത്ഥി ജയിലിലേയ്‌ക്കോ..?

ഒളിക്യാമറയിലെ ദൃശ്യങ്ങള്‍ കൃത്രിമമല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഡിജിപിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

തിരുവനന്തപുരം: കോഴയാരോപണ വിവാദത്തില്‍ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ എംകെ രാഘവന് കുരുക്ക് മുറുകുന്നു. ആ ദൃശ്യങ്ങള്‍ കൃത്രിമമാണെന്ന വാദം ചീട്ട് കൊട്ടാരത്തിന് സമാനമായി പൊളിഞ്ഞ് വീണിരിക്കുകയാണ്. കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ കൃത്രിമമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പ്രമുഖ വാര്‍ത്താ ചാനലായ 24 ന്യൂസ് ആണ് സംഭവം പുറത്ത് വിട്ടിരിക്കുന്നത്. ഇതോടെ നേതൃത്വവും ആശങ്കയിലാണ്.

നേതാവിനെതിരെയുള്ള റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. ഒളിക്യാമറയിലെ ദൃശ്യങ്ങള്‍ കൃത്രിമമല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഡിജിപിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. നിലവില്‍ രാഘവനെതിരായ കോഴയാരോപണ കേസില്‍ അന്വേഷണ ചുമതല ഡിസിപി വാഹിദിനാണ്. നേരത്തേ സംഭവത്തില്‍ മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് രാഘവന് രണ്ട് തവണ അന്വേഷണ ഉദ്യോഗസ്ഥര്‍ നോട്ടീസ് അയച്ചിരുന്നു.

തെരഞ്ഞെടുപ്പ് തിരക്കുകള്‍ മൂലം ആദ്യം രാഘവന്‍ വിട്ടു നിന്നിരുന്നു. ശേഷം പ്രതിഷേധങ്ങളും മറ്റും ഉയര്‍ന്നതോടെ നേരിട്ട് ഹാജരായി മൊഴി നല്‍കിയിരുന്നു. കോഴയാരോപണം പുറത്ത് വന്നതിനു പിന്നാലെ നേതാവ് ആവര്‍ത്തിക്കുന്ന ഒന്നായിരുന്നു ദൃശ്യങ്ങള്‍ വ്യാജമാണെന്ന്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ വ്യാജമല്ല, സത്യമാണെന്ന് പറഞ്ഞ് തെളിവുകളടക്കം നിരത്തി ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു. പ്രസക്തമായ ചില ചോദ്യങ്ങളാല്‍ ആണ് നേതാവിന്റെ വായടപ്പിച്ചത്.

ഹിന്ദി ചാനലായ ടിവി 9 ഭാരത് വിഷന്റെ സ്റ്റിങ് ഓപ്പറേഷനിലാണ് എംപിയും കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എംകെ രാഘവന്‍ കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവിലേക്കായി അഞ്ച് കോടി രൂപ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ചാനല്‍ പുറത്ത് വിട്ടത്. പണം നേരിട്ട് കൈമാറാതെ തന്റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെട്ട് ചെയ്താല്‍ മതിയെന്ന നിര്‍ദേശങ്ങളും വീഡിയോയില്‍ പറയുന്നുണ്ട്. ഇതോടെ ആരോപണം നിഷേധിച്ചും ഒപ്പം തന്നെ കണ്ണീര്‍ പൊഴിച്ചും ആരോപണ വിധേയനായ എംപി എംകെ രാഘവന്‍ തന്നെ ചാനലുകള്‍ക്ക് മുന്‍പില്‍ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥി ജയിലില്‍ ആകുമോ എന്ന ആശങ്കയാണ് നേതൃത്വത്തിന്.

കടപ്പാട്

Exit mobile version