‘നിങ്ങള്‍ക്ക് നാണമില്ലേ കെ സുരേന്ദ്രന് വേണ്ടി പാട്ട് പാടാന്‍ എന്ന് ഗായിക ഗായത്രിയോട് കലാകാരന്‍; ഉത്സവ പരിപാടികളില്‍ ഒരു ഉളുപ്പും ഇല്ലാതെ ഗിറ്റാര്‍ വായിച്ച് കാശ് വാങ്ങാന്‍ നാണമില്ലേ എന്ന് തിരിച്ച് കിടിലന്‍ മറുപടി

പത്തനംതിട്ട: പത്തനംതിട്ട എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് വേണ്ടി പാട്ട് പാടിയ ഗായിക ഗായത്രി നായര്‍ക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍മീഡിയ രംഗത്ത്. സുരേന്ദ്രന്‍ ജയിച്ചാല്‍ ബീഫ് തിന്നാന്‍ പറ്റുമോ എന്നും ബീഫിന് എതിരല്ലേ എന്നും ഇയാള്‍ ചോദിക്കുന്നു. കൂടാതെ അഡ്വക്കേറ്റ് എന്ന പദവി ഗായത്രി എടുത്തു കളയാനും ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്.

അതേസമയം താന്‍ ഒരു ഗായിക ആണെന്നും ഗായകര്‍ക്ക് ഒരു പരിധിവരെ രാഷ്ട്രീയം ഇല്ല എന്നും ഗായിക പറയുന്നു. ഗായികയെ വിമര്‍ശിച്ച വ്യക്തി ഒരു വയലിന്‍ കലാകാരാണ് എന്നതും പ്രസക്തമാണ്. ഇയാള്‍ പല അമ്പലങ്ങളിലും പോയി തന്റെ കഴിവ് കാണിച്ച് കാശ് വാങ്ങുന്ന വ്യക്തിയാണെന്നും ഗായത്രി പറയുന്നു.

ഗായത്രിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘ഒരു ഗായിക എന്ന നിലയില്‍ കഴിഞ്ഞ ദിവസം ബിജെപി ക്കായി ഒരു ഇലക്ഷന്‍ ഗാനം ആലപിച്ചു.ഇതിന് മുന്‍പും എല്ലാ രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് വേണ്ടിയും ഞാന്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്’.

‘ഒരു കലാകാരന്‍ ഞാന്‍ പോസ്റ്റ് ചെയ്തതിന് ഇട്ടിരിക്കുന്ന കമന്റ് ആണ്. ആ കലാകാരന്‍ ഒരുപക്ഷെ ബിജെപി ആര്‍എസ്എസ് ഒക്കെ അലര്‍ജി ആയിരിക്കാം.പക്ഷെ ഈ കലാകാരന്‍ ആര്‍എസ്എസ് കാരും ബിജെപിയും ഒക്കെ നടത്തുന്ന അമ്പല ഉത്സവ പരിപാടികളില്‍ ഒരു ഉളുപ്പും ഇല്ലാതെ പൊയ് ഗിറ്റാര്‍ വായ്ച് കാശും വാങ്ങി പോകുന്ന ഒരാളാണ്.കലാകാരന് രാഷ്ട്രിയം ഒരു പരിധി വരെ ഇല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.’

അങ്ങനെ ആണ് ഒട്ടുമിക്ക കലാകാരന്മാരും അത്തരത്തില്‍ ഉപജീവനം നടത്തുന്ന ഒരാളില്‍ നിന്നും ഇത്തരത്തില്‍ ഉള്ള കമന്റ് കണ്ടപ്പോള്‍ ആശ്ചര്യം തോന്നി.

Exit mobile version