‘ഉലകം ചുറ്റുന്ന പ്രധാനമന്ത്രി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതൊന്നും കാണുന്നില്ല’; മോഡിക്കെതിരെ ആഞ്ഞടിച്ച് വിഎസ്

മോഡിയും കൂട്ടാളികളും ആലി ബാബായും 41 കള്ളന്മാരും എന്ന നിലയിലാണെന്നും ദളിതരും ആദിവാസികളും ബുദ്ധിജീവികളും തെരുവില്‍ വര്‍ഗീയ ഫാസിസ്റ്റുകളുടെ കൊലകത്തിക്ക് ഇരയാവുകയാണെന്നും വിഎസ് വ്യക്തമാക്കി

പത്തനംതിട്ട: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. മോഡിയുടെ ഭരണ കാലത്താണ് ഏറ്റവുമധികം പട്ടാളക്കാര്‍ മരിച്ചുവീണതെന്ന് വിഎസ് കുറ്റപ്പെടുത്തി. പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം തിരുവല്ലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഡിയും കൂട്ടാളികളും ആലി ബാബായും 41 കള്ളന്മാരും എന്ന നിലയിലാണെന്നും ദളിതരും ആദിവാസികളും ബുദ്ധിജീവികളും തെരുവില്‍ വര്‍ഗീയ ഫാസിസ്റ്റുകളുടെ കൊലകത്തിക്ക് ഇരയാവുകയാണെന്നും വിഎസ് വ്യക്തമാക്കി. ഇവിടത്തെ കൊച്ച് കുട്ടികള്‍ക്ക് പോലും അറിയാം റഫേല്‍ എന്നാല്‍ കളവാണെന്ന് വിഎസ് കുട്ടപ്പെടുത്തി.

എന്നും വിദേശ യാത്രകളില്‍ മുഴുകുന്ന മോഡിക്ക് ഇവിടെത്തെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് കാണാന്‍ കഴിയുന്നില്ലെന്നും വിഎസ് ആരോപിച്ചു. ജിഎസ്ടിയും നോട്ട് നിരോധനം കൊണ്ട് രാജ്യത്തെ പൊതുജനങ്ങള്‍ കഷ്ടപ്പെടുന്നത് കാണാനും മോഡിക്ക് കഴിഞ്ഞില്ല. ഇനിയും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍
രാജ്യത്ത് വന്‍ അഴിമതി നിറഞ്ഞ ഭരണമായിരിക്കും നടക്കുക എന്ന് വിഎസ് വ്യക്തമാക്കി.

Exit mobile version