അമേഠിയിലെ ദുരവസ്ഥ വയനാട്ടിലെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ 1000 വനിതകള്‍ പ്രചാരണത്തിനായി വയനാടന്‍ മണ്ണിലെത്തും

ആരോഗ്യരംഗത്തെ പരിതാപകരമായ അവസ്ഥ, കുടിവെള്ളമില്ലാത്ത അവസ്ഥ, നല്ലോരു തിയേറ്റര്‍ പോലുമില്ലാത്ത ദുരവസ്ഥ, റോഡുകളുടെ ശോചനീയാവസ്ഥ, ഇവയൊക്കെ അമേഠിയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നമാണ്.

വയനാട്: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചരണാര്‍ത്ഥം അമേഠിയില്‍ നിന്നും 1000 വനിതകള്‍ വയനാട്ടിലെ മണ്ണില്‍ പ്രചാരണത്തിനായി എത്തും.

വയനാട്ടിലെ ജനങ്ങള്‍ക്ക് അമേഠിയിലെ ശോചനീയാവസ്ഥ ബോധ്യപ്പെടുത്തി കൊടുക്കുവാനാണ് മഹിളകള്‍ വായനാട്ടിലേക്കെത്തുന്നത്. ആരോഗ്യരംഗത്തെ പരിതാപകരമായ അവസ്ഥ, കുടിവെള്ളമില്ലാത്ത അവസ്ഥ, നല്ലോരു തിയേറ്റര്‍ പോലുമില്ലാത്ത ദുരവസ്ഥ, റോഡുകളുടെ ശോചനീയാവസ്ഥ, ഇവയൊക്കെ അമേഠിയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നമാണ്.

അര നൂറ്റാണ്ടിലേറെ അമേഠിയിലെ ജനങ്ങളെ വഞ്ചിച്ച കോണ്‍ഗ്രസ് വായനാടിനെയും നശിപ്പിക്കുമെന്നാണ് ഇവരുടെ പക്ഷം. എന്നാല്‍ വയനാട് മണ്ഡലത്തെ നശിപ്പിക്കാതിരിക്കാനുള്ള ബോധവല്‍ക്കരണമാണ് ഈ യുവതികളുടെ ലക്ഷ്യം. വയനാടിനെ ആകെ ഇളക്കിമറിച്ചുകൊണ്ടുള്ള പ്രചാരണ പരിപാടികളാണ് എല്‍ഡിഎ നേതൃത്വം ലക്ഷ്യമിടുന്നത്. അടുത്ത ആഴ്ച തന്നെ അമേഠിയില്‍ നിന്നുള്ള വനിതകള്‍ കേരളത്തില്‍ എത്തിച്ചേരും.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ എന്നും അമേഠിയിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് ഒപ്പമായിരുന്നു. എന്നാല്‍ നാടിന്റെ വികസനമുണ്ടാക്കി കൊടുക്കാന്‍ നെഹ്‌റു കുടുംബത്തിനായിട്ടില്ലെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ പക്ഷം.

Exit mobile version