കനത്ത ചൂടില്‍ ദീര്‍ഘദൂര ഓട്ടം അസഹനീയം; ജോലി സമയത്തില്‍ മാറ്റം വേണമെന്ന് ഇന്ധന ടാങ്കര്‍ ഡ്രൈവര്‍മാര്‍

കോഴിക്കോട് ഐഒസി പ്ലാന്റില്‍ നിന്ന് ദിവസവും 150-ലധികം ഇന്ധന ടാങ്കറുകളാണ് സര്‍വീസ് നടത്തുന്നത്

കോഴിക്കോട്: വേനല്‍ കടുത്തതോടെ ജോലി സമയത്തില്‍ മാറ്റം ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഇന്ധന ടാങ്കര്‍ ഡ്രൈവര്‍മാര്‍. തങ്ങളുടെ ജോലി സമയത്തില്‍ മാറ്റം വരുത്തണമെന്നാണ് ഇവരുടെ ആവശ്യം. കടുത്ത വേനലില്‍ വാഹനം ഓടിക്കുന്നതിന്റെ ശാരീരിക ബുദ്ധിമുട്ടിനൊപ്പം അപകസാധ്യതയും ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

കോഴിക്കോട് ഐഒസി പ്ലാന്റില്‍ നിന്ന് ദിവസവും 150-ലധികം ഇന്ധന ടാങ്കറുകളാണ് സര്‍വീസ് നടത്തുന്നത്. വടക്കന്‍ ജില്ലകളിലെ പമ്പുകളിലേക്ക് പ്രധാനമായും ഇവിടെ നിന്നാണ് ഇന്ധനം കൊണ്ടുപോകുന്നത്. കനത്ത ചൂടില്‍ ദീര്‍ഘദൂര ഓട്ടം അസഹനീയമെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്.

രാവിലെ എട്ടര മുതലാണ് ഇന്ധന ടാങ്കറുകളുടെ സര്‍വീസ് ആരംഭിക്കുന്നത്. ഈ സമയക്രമത്തിനാണ് മാറ്റം വരുത്തണമെന്നാണ് ഇന്ധന ടാങ്കര്‍ ഡ്രൈവര്‍മാര്‍ ആവശ്യപ്പെടുന്നത്. എലത്തൂര്‍, ഇരുമ്പനം എന്നിവിടങ്ങളിലെ ഇന്ധന ടാങ്കര്‍ ഡ്രൈവര്‍മാരും ഇതേ ആവശ്യമുന്നിയിക്കുന്നുണ്ട്. അതേ സമയം തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തിയതിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.

Exit mobile version