പ്രണയദിനത്തില്‍ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം; യുവാവിന് അഞ്ച് വര്‍ഷം തടവ്

2014 ഫെബ്രുവരി 14നാണ് സംഭവം

പുല്‍പ്പള്ളി: വാലെന്റൈന്‍സ് ഡേയില്‍ പെണ്‍കുട്ടിയെ തടാക്കരയില്‍ കൊലപ്പെടുത്തിയ കേസില്‍ യുവാവിന് അഞ്ച് വര്‍ഷം തടവ്. പുല്‍പള്ളി മാരപ്പന്‍മൂല സ്വദേശി പുലിക്കപ്പറമ്പില്‍ അബ്ദുല്‍ റഹ്മാനാണ് (27) അഞ്ച് വര്‍ഷം തടവും 25,000 രൂപ പിഴയും മൈസൂര്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചത്.

2014 ഫെബ്രുവരി 14നാണ് സംഭവം. ജയശ്രീ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയായ അനഘാദാസ് സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി,വാലെന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ പ്രതിയായ അബ്ദുല്‍ റഹ്മാന്റെ കൂടെ ഗുണ്ടല്‍പ്പേട്ടയിലേക്ക് പോയി. സ്‌കൂള്‍ യൂണിഫോമില്‍ വീട്ടില്‍ നിന്നിറങ്ങിയ കുട്ടി യാത്രാമധ്യേ വസ്ത്രം മാറിയിരുന്നു.

ഗുണ്ടല്‍പ്പേട്ടയിലെത്തിയപ്പോള്‍ യുവാവ് പെണ്‍കുട്ടിയെ ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്നും എതിര്‍ത്തപ്പോള്‍ അടുത്തുള്ള തടാകത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നുമാണ് കേസ്. സംഭവത്തിന് സാക്ഷികള്‍ ഇല്ലായിരുന്നു. അതിനാല്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു കേസ് അന്വേഷണം നടന്നത്.

Exit mobile version