ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകളുള്‍പ്പെടുന്ന എല്ലാ വിശ്വാസികള്‍ക്കും സുരക്ഷ ഒരുക്കണം, ക്ഷേത്രത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കും വിധം മണ്ഡലകാലത്തെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണം: ഹൈക്കോടതി

അപക്വം എന്ന് വിശേഷിപ്പിച്ചാണ് യുവതികളുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയത്

കൊച്ചി: എല്ലാ വിശ്വാസികള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാന്‍ അവസരമുണ്ടാകണമെന്ന് ഹൈക്കോടതി. നാല് യുവതികള്‍ ദര്‍ശനത്തിന് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

അതോടൊപ്പം ക്ഷേത്രത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കും വിധം മണ്ഡലകാലത്തെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചവര്‍ ആദ്യം പൊലീസിനെ ആയിരുന്നു സമീപിക്കേണ്ടതെന്ന് കോടതി പറഞ്ഞു. അപക്വം എന്ന് വിശേഷിപ്പിച്ചാണ് യുവതികളുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയത്.

ക്രിമിനല്‍ സ്വഭാവമുള്ളവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയില്‍ എത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ക്രമസമാധാനം പാലിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്ന സര്‍ക്കാരിന്റെ ഉറപ്പ് ഹൈക്കോടതി രേഖപ്പെടുത്തി.

Exit mobile version