ആ ക്വാറി മുതലാളിയെ സംശയമുണ്ട്.! മകന്റെ കൊലപാതകത്തിന് പിന്നില്‍ കൂടുതല്‍ പേരുണ്ട്; കാസര്‍കോട് ഇരട്ടക്കൊലപാതകം പുതിയ വഴിത്തിരിവിലേക്കോ.? ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കാസര്‍കോട്: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍. മകന്റെ കൊലപാതകത്തില്‍ 7 പേരല്ല, ഇനിയും ആളുകള്‍ക്ക് പങ്കുണ്ടെന്ന് കൃഷ്ണന്‍ ആരോപിക്കുന്നു. മാത്രമല്ല ഇതൊന്നും മുഖ്യപ്രതി പീതാംബരന്‍ ഒറ്റയ്ക്ക് ചെയ്യാവുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ പേരുണ്ട്…

‘ഞങ്ങളുടെ വീടിന് അടുത്തുള്ള ഒരു ക്വാറി മുതലാളിയാണ് ശാസ്താ ഗംഗാധരന്‍. ഇയാളുടെ വീട്ടിലും ക്വാറിയിലുമൊക്കെയായി ഇരുപത്തിയഞ്ചോളം വണ്ടികളുണ്ട്. എന്നാല്‍ കൊലപാതകം നടക്കുന്ന ദിവസം അവിടെ ഒറ്റ വണ്ടിയില്ലായിരുന്നു. ജീവനക്കാര്‍ക്കെല്ലാം അന്ന് അവധി നല്‍കി. ഈ ക്വാറി മുതലാളിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ കിണറ്റില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ വലിയ ഗൂഡാലോചന നടന്നിട്ടുണ്ട്..

പത്ത്-പന്ത്രണ്ട് പേരെങ്കിലും ചേര്‍ന്നാണ് ഈ കൃത്യം നടത്തിയതെന്ന് ഉറപ്പുണ്ട്. പീതാംബരനെ എനിക്ക് നേരത്തെ അറിയാം അയാള്‍ ഏച്ചിനടക്ക ബ്രാഞ്ചിലെ പ്രവര്‍ത്തകനാണ്. എന്നാല്‍ ഞങ്ങളൊക്കെ കല്ലോട്ട് ബ്രാഞ്ചിലെ താമസക്കാരാണ് അതിനാല്‍ തന്നെ ഈ പ്രദേശത്തുള്ള കൂടുതല്‍ പേര്‍ക്ക് കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് ഞാന്‍ കരുതുന്നത്’

Exit mobile version