കാസര്‍കോട് ഇരട്ടകൊലപാതകം; പീതാംബരനെയും കുടുംബത്തിനെയും പാര്‍ട്ടി സഹായിക്കില്ല, നിലപാട് ആവര്‍ത്തിച്ച് കോടിയേരി

കേസില്‍ പ്രതികളെ സംരക്ഷിക്കില്ലെന്നും കേസ് നടത്തില്ലെന്നും സിപിഎം നേരത്തെ നിലപാടെടുത്തിരുന്നു.

പത്തനംതിട്ട: കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതക കേസില്‍ നിലപാട് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലപാതക കേസില്‍ പ്രതി പീതാംബരനും കുടുംബത്തിനും പാര്‍ട്ടി ഒരു സഹായവും നല്‍കില്ലെന്ന് അദ്ദേഹം പറയുന്നു.

കുടുംബത്തിന് ആരെങ്കിലും സഹായവുമായി എത്തിയിട്ടുണ്ടെങ്കില്‍ അത് സ്വന്തം താല്‍പര്യപ്രകാരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി അറിയാതെ പീതാംബരന്‍ കൊലപാതകം നടത്തില്ലെന്ന ഭാര്യ മഞ്ജുവും മകള്‍ ദേവികയും ആരോപണത്തെ കോടിയേരി നേരത്തെ തള്ളിയിരുന്നു.

കേസില്‍ പീതാംബരന്‍ അറസ്റ്റിലായ വിഷമത്തിലാണ് കുടുംബം അങ്ങനെ പറഞ്ഞതെന്നായിരുന്നു കോടിയേരിയുടെ വിശദീകരണം. കേസില്‍ പ്രതികളെ സംരക്ഷിക്കില്ലെന്നും കേസ് നടത്തില്ലെന്നും സിപിഎം നേരത്തെ നിലപാടെടുത്തിരുന്നു.

Exit mobile version