കോടിയേരിയുടെ പുഞ്ചിരി തൂകുന്ന മുഖം ഇനിയും ജീവിക്കും പ്രിയതമയുടെ കൈയ്യില്‍: സഖാവിന്റെ മുഖം പച്ചകുത്തി വിനോദിനി

കണ്ണൂര്‍: അന്തരിച്ച സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ഇനിയും പുഞ്ചിരിയോടെ നിറഞ്ഞുനില്‍ക്കും, ഭാര്യ വിനോദിനിയുടെ കൈകളില്‍. തന്റെ സഖാവിന്റെ മുഖം കൈയ്യില്‍ പച്ചകുത്തിയിരിക്കുകയാണ് വിനോദിനി. സഖാവ് പുഷ്പനെ കാണാന്‍ എത്തിയ വിനോദിനിയുടെ പച്ചകുത്തിയ കൈകളുടെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്തരിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു നേതാവിന്റെ അന്ത്യം.

ഏതു വെല്ലുവിളിയേയും ധൈര്യസമേതം നേരിടുക എന്നതായിരുന്നു കോടിയേരിയുടെ രീതി. രോഗത്തെക്കുറിച്ച് കോടിയേരി പറഞ്ഞത്, ‘കരഞ്ഞിരുന്നാല്‍ മതിയോ നേരിടുകയല്ലേ നിവൃത്തിയുള്ളൂ’ എന്നാണ്.

Read Also: ഇന്നസെന്റിന് ഭാര്യയോടൊപ്പമെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി

2015ല്‍ ആലപ്പുഴ സമ്മേളനത്തില്‍ പിണറായി വിജയന്‍ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് കോടിയേരി ആദ്യം നേതൃപദവി ഏറ്റെടുത്തത്. തുടര്‍ന്ന് 2018ല്‍ തൃശൂരില്‍ ചേര്‍ന്ന സമ്മേളനത്തിലും കോടിയേരി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അസുഖത്തെ തുടര്‍ന്ന് 2020 ല്‍ ഒരു വര്‍ഷത്തോളം സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിഞ്ഞുനിന്നു. പിന്നീട് ചുമതലകളിലേക്ക് തിരിച്ചെത്തിയതായിരുന്നു. എന്നാല്‍ ആരോഗ്യനില വഷളായതോടെ ആഗസ്റ്റില്‍ ചുമതല ഒഴിയുകയായിരുന്നു.

Exit mobile version