ഫോണ്‍ വിളിച്ച് സൗഹൃദം സ്ഥാപിച്ച് പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ചു; പത്തനംതിട്ടയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

പെണ്‍കുട്ടികളുമായി ഫോണ്‍ വിളിച്ച് സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. പെണ്‍കുട്ടികള്‍ ഒന്നിലധികം തവണ പീഡനത്തിനിരയായതായി പോലീസ് പറയുന്നു. അതേസമയം, കേസിലെ ഒന്നാംപ്രതി ലാല്‍രാജ്, പെണ്‍കുട്ടിയെ കയറ്റിക്കൊണ്ടുപോയ ഓട്ടോ ഡ്രൈവര്‍ അമല്‍ എന്നിവരെ പിടികൂടാനായില്ല.

പത്തനംതിട്ട: വെച്ചൂച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ സ്വദേശികളായ രജീഷ്, റോഷന്‍, ജോബിന്‍ എന്നിവരാണ് അറസ്റ്റിലായത്.

പെണ്‍കുട്ടികളുമായി ഫോണ്‍ വിളിച്ച് സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. പെണ്‍കുട്ടികള്‍ ഒന്നിലധികം തവണ പീഡനത്തിനിരയായതായി പോലീസ് പറയുന്നു. അതേസമയം, കേസിലെ ഒന്നാംപ്രതി ലാല്‍രാജ്, പെണ്‍കുട്ടിയെ കയറ്റിക്കൊണ്ടുപോയ ഓട്ടോ ഡ്രൈവര്‍ അമല്‍ എന്നിവരെ പിടികൂടാനായില്ല.

പീഡനത്തിന് ഇരയായ ഒരു കുട്ടി സ്‌കൂളില്‍ വരാതിരുന്നതിനെ തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ അന്വേഷണത്തിനിടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. ഇതില്‍ ഒരു കുട്ടിയുമായി ഓട്ടോ ഡ്രൈവര്‍ ഉണ്ടാക്കിയ സൗഹൃദം മുതലെടുത്താണ് മറ്റ് പെണ്‍കുട്ടികളെ വശത്താക്കുന്നതും പീഡനത്തിന് ഇരയാക്കുന്നതും എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ഒരുമാസത്തോളമായി പെണ്‍കുട്ടികള്‍ പീഡനത്തിനിരയാകുന്നുണ്ടെന്നാണ് മൊഴിയെടുപ്പില്‍ നിന്ന് മനസിലായതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരുവല്ല ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

Exit mobile version