ആലുവ പുഴയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; യുവതിയെ കൊന്നത് ശ്വാസം മുട്ടിച്ച്, അന്വേഷണം ശക്തമാക്കി പോലീസ്

പ്രായം 25നും 45നും ഇടയിലാണെന്ന് സൂചന. കാലുകള്‍ മടക്കിക്കെട്ടിയ നിലയിലാണ്. നാല്‍പത് കിലോയില്‍ അധികം ഭാരം ഉള്ള കല്ലാണ് മൃതദേഹം കെട്ടിത്താഴ്ത്താന്‍ ഉപയോഗിച്ചത്.

ആലുവ: ആലുവ പുഴയില്‍ കല്ലില്‍ കെട്ടി താഴ്ത്തിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ യുവതിയെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് സൂചന. മൃതദേഹത്തില്‍ പരുക്കുകളോ ചതവുകളോ ഇല്ല. ബലപ്രേയോഗത്തിന്റെ സൂചനകളും ലഭിച്ചില്ല. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നാണ് സൂചന ലഭിച്ചത്. വായില്‍ തുണി തിരുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രായം 25നും 45നും ഇടയിലാണെന്ന് സൂചന. കാലുകള്‍ മടക്കിക്കെട്ടിയ നിലയിലാണ്. നാല്‍പത് കിലോയില്‍ അധികം ഭാരം ഉള്ള കല്ലാണ് മൃതദേഹം കെട്ടിത്താഴ്ത്താന്‍ ഉപയോഗിച്ചത്.

മംഗലപുഴ സെമിനാരിക്ക് പുറകിലുള്ള പുഴയില്‍ കല്ലില്‍ കെട്ടി താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിദ്യാഭവന്‍ സെമിനാരി യോട് ചേര്‍ന്ന് പുഴയില്‍ കുളിക്കാനിറങ്ങിയ വൈദികരാണ് ഇന്നലെ സന്ധ്യയോടെ മൃതദേഹം കണ്ടത്. പുതപ്പില്‍ പൊതിഞ്ഞ മൃതദേഹം പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കെട്ടി കല്ലില്‍ താഴത്തിയ നിലയിലായിരുന്നു. ഇന്നലെയാണ് മൃതദേഹം പുറത്തെടുത്തത്. ആലുവ ഡിവൈഎസ്പി ജയരാജാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ ആലുവ സിഐയാണ് പ്രാഥമിക അന്വേഷണം നടത്തിയത്.

അതേസമയം, യുവതിയാരാണെന്ന് തിരിച്ചറിയാനുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. ബനിയനും പാന്റും ഇട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ മുടി കളര്‍ ചെയ്ത നിലയിലാണ്.

Exit mobile version