ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്: ആവശ്യമെങ്കില്‍ നടി ലീന മരിയ പോളിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും

കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളേയും പിടികൂടുമെന്ന് ഡിവൈഎസ്പി പറഞ്ഞു

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ ആവശ്യമെങ്കില്‍ നടിയും ബ്യൂട്ടിപാര്‍ലറിന്റെ ഉടമയുമായ ലീന മരിയ പോളിന്റെ മൊഴി വീണ്ടുമെടുക്കുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാന്‍. ഒരു പ്രമുഖ ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കേസില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളേയും പിടികൂടുമെന്ന് ഡിവൈഎസ്പി പറഞ്ഞു. നിലവില്‍ 11 പേരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്. 2018 ഡിസംബര്‍ 15നാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ബ്യൂട്ടിപാര്‍ലറിന് നേരെ ആക്രമണം നടത്തിയത്. രവി പൂജാരി എന്ന അധോലോക നേതാവാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പോലീസ് സംശയിക്കുന്നത്.

Exit mobile version