അഭിമന്യു കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു

16 പ്രതികളുടെ വിചാരണ നടപടികളാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് മാര്‍ച്ച് 28 ലേക്ക് മാറ്റിയത്

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകക്കേസ് പരിഗണിക്കുന്നത് മാര്‍ച്ച് 28 ലേക്ക് മാറ്റി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് പോലീസ് കണ്ടെത്തിയ 16 പ്രതികളുടെ വിചാരണ നടപടികളാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മാര്‍ച്ച് 28 ലേക്ക് മാറ്റിയത്.

പ്രതിപ്പട്ടികയില്‍ 27 പേരാണ് ഉള്ളത്. അതില്‍ 19 പേര്‍ അറസ്റ്റിലായിട്ടുണ്ട്. അതേസമയം കൊലപാതകക്കേസില്‍ നേരിട്ട് പങ്കുള്ള 16 പ്രതികളെ ഉള്‍പ്പെടുത്തിയാണ് ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ 9 പേരാണ് പിടിയിലായത്. 5 പേര്‍ക്ക് ജാമ്യം ലഭിച്ചു. പ്രാധാന പ്രതികളില്‍ 7 പേരെ കൂടി പിടികൂടാനുണ്ട്.

Exit mobile version