കെവിന്‍ വധം; പ്രാഥമിക വാദം ഏഴിന് തുടങ്ങും

2018 മെയ് 27 ന് കെവിനെ ഭാര്യയായ നീനുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു

കോട്ടയം: കെവിന്‍ വധക്കേസിലെ പ്രാഥമിക വാദം ഈ മാസം ഏഴിന് ആരംഭിക്കും. അന്ന് കേസിലെ എല്ലാ പ്രതികളും കോടതിയില്‍ ഹാജരാകണം. ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന്‍ നീനുവിനെ വിവാഹം കഴിച്ചതിലുണ്ടായ വിരോധത്തെ തുടര്‍ന്ന് നീനുവിന്റെ വീട്ടുകാര്‍ കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കുറ്റപത്രത്തില്‍ നല്‍കിയിരിക്കുന്നത്.

2018 മെയ് 27 ന് കെവിനെ ഭാര്യയായ നീനുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് ഒരു തോട്ടില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നീനുവിന്റെ സഹോദരനാണ് കേസിലെ ഒന്നാം പ്രതി. നീനുവിന്റെ പിതാവ് അഞ്ചാം പ്രതിയുമാണ്. നീനുവിനെ സംരക്ഷിക്കുന്നത് കെവിന്റെ കുടുംബമാണ്.

Exit mobile version