ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്ന് മാറ്റി, ഭാര്യയോടും സുഹൃത്തുക്കളോടും സംസാരിച്ചു

ഇന്നലെ പാലാരിവട്ടത്തെ സ്റ്റുഡിയോയില്‍ ഡബ്ബിംഗിന് എത്തിയപ്പോഴാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

കൊച്ചി: നടന്‍ ശ്രീനിവാസന്റെ ആരോഗ്യ നിലയില്‍ പുരോഗതി. അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. അതേ സമയം 24 മുതല്‍ 48 മണിക്കൂര്‍ വരെ ഐസിയുവില്‍ തുടരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ ശേഷം ശ്രീനിവാസന്‍ ഭാര്യയോടും സുഹൃത്തുക്കളോടും സംസാരിച്ചതായും അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

ഇന്നലെ പാലാരിവട്ടത്തെ സ്റ്റുഡിയോയില്‍ ഡബ്ബിംഗിന് എത്തിയപ്പോഴാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം ദുര്‍ബലമായതോടെയാണ് ഇന്റന്‍സീവ് കൊറോണറി കെയര്‍ യൂണിറ്റിലേക്കു മാറ്റി ഉപകരണ സഹായത്തോടെ ശ്വാസം നല്‍കിയത്.

ശ്വാസകോശത്തില്‍ ഫ്ലൂയിഡ് നിറഞ്ഞതും നീര്‍ക്കെട്ടുണ്ടായതുമാണ് ശ്രീനിവാസന്റെ ആരോഗ്യനിലയെ ബാധിച്ചത്. എന്തായാലും അപകട നില തരണം ചെയ്‌തെന്നും ശരീരം മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Exit mobile version