തൃശൂരില്‍ വന്‍ സ്പിരിറ്റ് വേട്ട; 430 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

തൃശ്ശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് സ്പിരിട്ട് പിടികൂടിയത്. സംഭവത്തില്‍ മാപ്രാണം തളിയക്കോണം സ്വദേശി നടുവിലേടത്ത് വിനോദ്, വള്ളിവട്ടം സ്വദേശി പുവ്വത്തും കടവില്‍ മഹേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

തൃശ്ശൂര്‍: തൃശ്ശൂര്‍ വെള്ളാങ്ങല്ലൂര്‍ വള്ളിവട്ടത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന 430 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. തൃശ്ശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് സ്പിരിട്ട് പിടികൂടിയത്. സംഭവത്തില്‍ മാപ്രാണം തളിയക്കോണം സ്വദേശി നടുവിലേടത്ത് വിനോദ്, വള്ളിവട്ടം സ്വദേശി പുവ്വത്തും കടവില്‍ മഹേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

എക്‌സൈസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ
പരിശോധനയില്‍ വിനോദിന്റെ വീട്ടില്‍ നിന്നും 10 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് വള്ളിവട്ടത്തെ പുവ്വത്തും കടവില്‍ മഹേഷിന്റെ വീട്ടിലെ സ്പിരിറ്റ് ശേഖരത്തെ കുറിച്ച് അറിയുന്നത്.

തുടര്‍ന്ന് പുലര്‍ച്ചെ നടത്തിയ റെയ്ഡിലാണ് മഹേഷിന്റെ വീടിനു പുറകിലെ ഷെഡില്‍ നിന്നും 15 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 420 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തത്. സമീപകാലത്ത് ജില്ലയില്‍ നടന്ന പ്രധാന സ്പിരിറ്റ് വേട്ടകളില്‍ ഒന്നാണിത്. ഇരിങ്ങാലക്കുട എക്‌സൈസ് സിഐ രാജീവ് ബി നായര്‍ക്കാണ് തുടരന്വേഷണ ചുമതല.

Exit mobile version