ഹാരിസണ്‍ വിഷയം; പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടിയുമായി ഇ ചന്ദ്രശേഖരന്‍

സെക്രട്ടറിമാരുടെ നിര്‍ദ്ദേശമല്ല, മറിച്ച് കോടതി വിധിയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത് എന്നും ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ സിവില്‍ കേസ് നല്‍കുന്ന കാര്യം പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപരം: ഹാരിസണ്‍ ഭൂമിയില്‍ നിന്ന് കരം ഈടാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. സെക്രട്ടറിമാരുടെ നിര്‍ദ്ദേശമല്ല, മറിച്ച് കോടതി വിധിയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത് എന്നും ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ സിവില്‍ കേസ് നല്‍കുന്ന കാര്യം പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

അതെസമയം ഹാരിസണ്‍ കേസില്‍ ഉദ്യോഗസ്ഥ തലത്തില്‍ കള്ളക്കളി നടക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു റവന്യൂ മന്ത്രി.

 

Exit mobile version