തന്ത്രിക്കെതിരായുള്ള മന്ത്രി ജി സുധാകരന്റെ പ്രസ്താവന ജാതീയമായ അപകര്‍ഷതാ ബോധം കൊണ്ട്; അധിഷേപിച്ച് മുന്‍ ബിജെപി ജനറല്‍ സെക്രട്ടറി

ക്ഷേത്രത്തിലെ അവസാന വാക്ക് തന്ത്രിയും പന്തളം കൊട്ടാരവുമായി ബന്ധപ്പെട്ടവരുമാണ്. റിവ്യൂ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കവെ വിഷയത്തില്‍ അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും

പത്തനംതിട്ട: മന്ത്രിയെ ജാതീയമായി അധിഷേപിച്ച് ബിജെപി മുന്‍ സെക്രട്ടറി. ജാതീയമായ അപകര്‍ഷതാ ബോധം കൊണ്ടാണ് മന്ത്രി ജി സുധാകരന്‍ തന്ത്രിക്കെതിരായി സംസാരിച്ചതെന്ന് മുന്‍ ബിജെപി ജനറല്‍ സെക്രട്ടറി പി പി മുകുന്ദന്‍.

ക്ഷേത്രത്തിലെ അവസാന വാക്ക് തന്ത്രിയും പന്തളം കൊട്ടാരവുമായി ബന്ധപ്പെട്ടവരുമാണ്. റിവ്യൂ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കവെ വിഷയത്തില്‍ അയ്യപ്പന്റെ അനുഗ്രഹം ഉണ്ടാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും. സംഘര്‍ഷ രഹിതമായ ഒരു അന്തരീക്ഷം ശബരിമലയിലുണ്ടാക്കണമെന്നും പി പി മുകുന്ദന്‍ പറഞ്ഞു.

സ്ത്രീകള്‍ പ്രവേശിച്ചാല്‍ നട അടച്ച് പോകുമെന്ന് പറഞ്ഞ തന്ത്രിയെ ശക്തമായി വിമര്‍ശിച്ചിരുന്നു ജി സുധാകരന്‍. നട അടച്ചു പോകുമെന്ന് പറഞ്ഞ തന്ത്രി കട അടക്കുമെന്ന് പറയുന്ന ലാഘവത്തോടെയാണ് പറയുന്നതെന്നും ജി സുധാകരന്‍ വിമര്‍ശിച്ചിരുന്നു.

Exit mobile version