കോട്ടയം മണര്‍കാടില്‍ കൊന്ന് കുഴിച്ച് മൂടിയ 15കാരി ബലാത്സംഗത്തിനരയായി! ഞെട്ടിച്ച് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

വ്യാഴാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്.

മണര്‍കാട്: കോട്ടയം മണ്‍കാടില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ 15കാരി ബലാത്സംഗത്തിന് ഇരായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്വകാര്യസ്ഥാപനത്തിലെ ഡ്രൈവര്‍ അജേഷിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

വ്യാഴാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടി അവസാനമായി ഫോണില്‍ സംസാരിച്ചത് മണര്‍കാട് പാലം സ്വദേശി അജേഷുമായാണെന്ന് കണ്ടെത്തി. ഇതിന് പിന്നാലെയാണ് അജേഷിനെ കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയിലെടുത്ത അജേഷിനെ വിശദമായ ചോദ്യം ചെയ്യലിലാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റ പുറംകഥ വെളിപ്പെട്ടത്. വ്യാഴാഴ്ച പെണ്‍കുട്ടിയെ വിളിച്ച് വരുത്തി ലൈംഗികപീഡനത്തിന് ശ്രമിച്ചുവെന്നാണ് അജേഷ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.

വഴങ്ങാത്തതിനെ തുടര്‍ന്ന് കയറും ഷാളും കഴുത്തില്‍ മുറുക്കിക്കൊന്നുവെന്നായിരുന്നു അജേഷ് നല്‍കിയ മൊഴി. രാത്രിയായപ്പോള്‍ മൃതദേഹം ചാക്കില്‍ക്കെട്ടി കുഴിച്ച് മൂടുകയായിരുന്നു. മണര്‍ക്കാട് അരീപ്പറമ്പിലെ ഹോളോബ്രിക്‌സ് നിര്‍മ്മാണ യൂണിറ്റിന് ചേര്‍ന്നുള്ള സ്ഥലത്ത് നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ഹോളോബ്രിക്‌സ് യൂണിറ്റിന് സമീപം പ്രതി താമസിക്കുന്ന മുറിയില്‍ വെച്ചാണ് കൊലപാതകം നടത്തിയതെന്നുമായിരുന്നു ഇയാളുടെ മൊഴി.

Exit mobile version