സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയിലെ പന്ത്രണ്ടാം പേര് തന്റേത്; വെളിപ്പെടുത്തലുമായി യുവതി

നവംബറിലാണ് ദര്‍ശനം നടത്തിയതെന്നും ശാന്തി പറഞ്ഞു. 52 അംഗ തീര്‍ത്ഥാടക സംഘത്തിനൊപ്പമാണ് ശാന്തി ദര്‍ശനം നടത്തിയത്.

ചെന്നൈ: ശബരിമല ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയിലെ
പന്ത്രണ്ടാം പേര് തന്റേതെന്ന് സ്ഥിരീകരിച്ച് യുവതി. 48 വയസ്സുകാരി ശാന്തിയാണ് ഈ കാര്യം സ്ഥിരീകരിച്ചത്. സര്‍ക്കാര്‍ കോടതിയില്‍ പന്ത്രണ്ടാമതായാണ് ശാന്തിയുടെ പേരുള്ളത്. തിരിച്ചറിയല്‍ രേഖയിലും ഇവര്‍ക്ക് 48 വയസ്സാണ്. നവംബറിലാണ് ദര്‍ശനം നടത്തിയതെന്നും ശാന്തി പറഞ്ഞു. 52 അംഗ തീര്‍ത്ഥാടക സംഘത്തിനൊപ്പമാണ് ശാന്തി ദര്‍ശനം നടത്തിയത്.

സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ശബരിമലയില്‍ കയറിയ യുവതികളുടെ പട്ടിക തെറ്റാണെന്ന വാദം കത്തുന്ന സാഹചര്യത്തിലാണ് ശാന്തിയുടെ വെളിപ്പെടുത്തല്‍.

അതേസമയം, പട്ടികയില്‍ വീണ്ടും പുരുഷന്റെ പേരുണ്ടെന്ന് കണ്ടെത്തി. കലൈവതി എന്ന പേരില്‍ രേഖപ്പെടുത്തിയത് ടാക്‌സി ഡ്രൈവറായ ശങ്കറിന്റെ ആധാര്‍ നമ്പറും മൊബൈല്‍ നമ്പറുമാണ്. എന്നാല്‍ താന്‍ ശബരിമലയില്‍ പോയിട്ടില്ലെന്നും ഇവരുടെ കുടുംബത്തില്‍ കലൈവതി എന്ന സ്ത്രീയില്ലെന്നും ശങ്കര്‍ പറഞ്ഞു.

അതേസമയം, സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ശബരിമലയിലെത്തിയ യുവതികളുടെ പട്ടികയില്‍ സര്‍ക്കാര്‍ ആരുടേയും പേര് എഴുതി ചേര്‍ത്തിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി. ഓണ്‍ലൈന്‍ വഴി എത്തിയവരുടെ വിവരങ്ങളാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത് എന്നും കോടിയേരി പറഞ്ഞു.

Exit mobile version