അതിര്‍ത്തി തര്‍ക്കം: പാലക്കാട് അച്ഛനും മകനും വെട്ടേറ്റു, ബന്ധു കസ്റ്റഡിയില്‍

പാലക്കാട്: പട്ടാമ്പി കൊപ്പത്ത് അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനും മകനും വെട്ടേറ്റു. മണ്ണേങ്കോട് സ്വദേശികളായ ചാമി, മകന്‍ വൈശാഖ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ അയല്‍വാസിയും ബന്ധുവുമായ വിനോദിനെ കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തു.

രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവം. വര്‍ങ്ങളായി ഇരുവരും തമ്മില്‍ അതിര്‍ത്തി തര്‍ക്കമുണ്ട്. ഇന്ന് വീണ്ടും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. വാക്കുതര്‍ക്കം കയ്യാങ്കളിയായതോടെ വിനോദ് കയ്യിലുണ്ടായിരുന്ന വാക്കത്തികൊണ്ട് ചാമിയെ വെട്ടുകയായിരുന്നു.

ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് മകന്‍ വൈശാഖിനും വെട്ടേറ്റത്. ചാമിയുടെ കഴുത്തിനും വൈശാഖിന്റെ കൈക്കുമാണ് പരിക്കേറ്റത്. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Exit mobile version