ഓട്ടോയില്‍ കയറിയ അനുജത്തി രാത്രിയായും മടങ്ങി എത്തിയില്ല; സഹോദരനും സുഹൃത്തും ചേര്‍ന്ന് ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു, ശബ്ദം കേട്ട് ഓടിയെത്തിയ ഗര്‍ഭിണിയായ ഭാര്യയ്ക്കും വെട്ടേറ്റു! സംഭവം ആലപ്പുഴയില്‍

ഓട്ടോയില്‍ കയറിയ പെണ്‍കുട്ടിയെ തിരികെ അമ്പ്രയില്‍ പാലത്തില്‍ ഇറക്കിയെന്ന് അനില്‍ പറഞ്ഞെങ്കിലും സഹോദരനും സുഹൃത്തും വിശ്വസിക്കാതെ ഇയാളെ ആക്രമിക്കുകയായിരുന്നു.

ആലപ്പുഴ: ഓട്ടോയില്‍ കയറി പോയ അനുജത്തി രാത്രിയായും മടങ്ങി വരാത്തതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു. തലവടി കളങ്ങര അമ്പ്രയില്‍ പുത്തന്‍പറമ്പില്‍ അനില്‍ (40) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോട് കൂടിയാണ് സംഭവം. ശബ്ദം കേട്ട് ഓടിയെത്തിയ ഗര്‍ഭിണിയായ ഭാര്യയ്ക്കും വെട്ടേറ്റു. രാവിലെ സഹോദരി ഓട്ടോയില്‍ കയറി. പക്ഷേ രാത്രിയായും പെണ്‍കുട്ടി മടങ്ങിയെത്തിയില്ല. ഇതില്‍ സംശയമുണര്‍ത്തി ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തുകയായിരുന്നു.

ഓട്ടോയില്‍ കയറിയ പെണ്‍കുട്ടിയെ തിരികെ അമ്പ്രയില്‍ പാലത്തില്‍ ഇറക്കിയെന്ന് അനില്‍ പറഞ്ഞെങ്കിലും സഹോദരനും സുഹൃത്തും വിശ്വസിക്കാതെ ഇയാളെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനിലിനെ എടത്വാ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചശേഷം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. അനിലിന്റെ ശരീരത്തിലേയ്ക്ക് പലതവണ കത്തി കുത്തി ഇറക്കുകയായിരുന്നു.

വെട്ടേറ്റ സിന്ധ്യയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്ധ്യ ഏഴ് മാസം ഗര്‍ഭിണിയാണ്. കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ പെണ്‍കുട്ടിയുടെ സഹോദരന്‍ കൊച്ചുപറമ്പില്‍ കെവിന്‍ (19), ഇരുപ്പൂട്ടില്‍ചിറ അമല്‍ (അപ്പു-22) എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Exit mobile version