വെള്ളം പാഴായി പോകുന്നത് ശ്രദ്ധയില്‍പ്പെടുത്തി, ഇഷ്ടപ്പെട്ടില്ല; കണ്ണൂരില്‍ അയല്‍വാസിയെ അച്ഛനും മക്കളും അടിച്ചുകൊന്നു, അറസ്റ്റ്

പൈപ്പ് പൊട്ടി വെളളം പാഴാക്കുന്നത് ചോദ്യം ചെയ്തതിനാണ് അയല്‍വാസിയെ അച്ഛനും മക്കളും ചേര്‍ന്ന് അടിച്ചു കൊന്നത്.

കണ്ണൂര്‍: പളളിക്കുന്നില്‍ വെള്ളം ഒഴുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ അച്ഛനും മക്കളും ചേര്‍ന്ന് അയല്‍വാസിയെ കൊലപ്പെടുത്തി. നമ്പ്യാര്‍മൊട്ട സ്വദേശി അജയകുമാറാണ് കൊല്ലപ്പെട്ടത്. പൈപ്പ് പൊട്ടി വെളളം പാഴാക്കുന്നത് ചോദ്യം ചെയ്തതിനാണ് അയല്‍വാസിയെ അച്ഛനും മക്കളും ചേര്‍ന്ന് അടിച്ചു കൊന്നത്.

ദേവദാസിന്റെ വീട്ടിലെ പൈപ്പ് പൊട്ടി വെള്ളം പാഴായി പോകുന്നത് അജയകുമാര്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇത് ഇരുവരും തമ്മിലുള്ള വാക്കേറ്റത്തില്‍ കലാശിച്ചു. തുടര്‍ന്ന് രാത്രി എട്ടുമണിയോടെ ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കം ഉണ്ടായി.

പിന്നാലെ അജയകുമാറിനെ ദേവദാസ് മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ് റോഡില്‍ കിടന്ന ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അയല്‍വാസി ദേവനെയും മക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version