ദിവസം രണ്ട് ലക്ഷം, 40 ലക്ഷം ചിലവാക്കി കഴിഞ്ഞു: നടി അരുന്ധതിയുടെ ജീവന്‍ രക്ഷിയ്ക്കാന്‍ വീണ്ടും സഹായം തേടി കുടുംബം

തിരുവനന്തപുരം: വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതിയുടെ ജീവന്‍ രക്ഷിയ്ക്കാന്‍ വീണ്ടും സുമനസുകളുടെ കാരുണ്യം തേടി കുടുംബം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റേിലേറ്ററിന്റെ സഹായത്തോടെയാണ് അരുന്ധതിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

ദിവസവും രണ്ട് ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്ക് വേണ്ടി വരുന്നത്. ഇതിനോടകം തന്നെ അരുന്ധതിക്കായി 40 ലക്ഷത്തോളം രൂപ ചിലവഴിച്ചു കഴിഞ്ഞു. മുന്നോട്ടുള്ള ചെലവ് പ്രതിസന്ധിയില്‍ ആയതോടെയാണ് സഹായം അഭ്യര്‍ഥിച്ച് കുടുംബം രംഗത്തുവന്നത്.

അരുന്ധതിയുടെ തലയ്ക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. തലച്ചോറില്‍ രക്തം കട്ട പിടിച്ചിട്ടുണ്ട്. ആരോഗ്യനിലയില്‍ മാറ്റമില്ലാതെ ആയതോടെ നടിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. 90 ദിവസം കഴിയാതെ ഒന്നും പറയാന്‍ പറ്റില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വാരിയെല്ലുകള്‍ പൊട്ടിയതിനാല്‍ അവിടെയും ശസ്ത്രക്രിയ വേണ്ടി വരും. ദിവസവും രണ്ട് ലക്ഷത്തോളം ആണ് ആശുപത്രി ചെലവിനായി വരുന്നത്. ഇതിനോടകം 40 ലക്ഷം രൂപ ചെലവാക്കി കഴിഞ്ഞുവെന്ന് അരുന്ധതിയുടെ സഹോദരി ആരതി മാധ്യമങ്ങളോട് പറഞ്ഞു.

മാര്‍ച്ച് 14നാണ് അരുന്ധതി നായര്‍ക്ക് അപകടം പറ്റിയത്. ഒരു യുട്യൂബ് ചാനലിനുവേണ്ടിയുള്ള ഷൂട്ടിംഗ് കഴിഞ്ഞ ശേഷം സഹോദരനൊപ്പം ബൈക്കില്‍ മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. പരിക്കേറ്റ ഇരുവരും ഒരുമണിക്കൂറോളം റോഡില്‍ കിടന്നു. ഇതിനിടെ എത്തിയ യാത്രക്കാരന്‍ അവരെ ആശപത്രിയില്‍ എത്തിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരും ഒരു മണിക്കൂറോളം റോഡില്‍ തന്നെ കിടന്നുവെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് അതുവഴി പോയ ഒരു യാത്രക്കാരന്‍ ആണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.

Exit mobile version