നിറകണ്ണുകളോടെ മകള്‍, കണ്ണീരിനെ പാട്ടില്‍ അലിയിച്ച് പൊട്ടിച്ചിരിപ്പിച്ച് യാത്രയാക്കി അച്ഛന്‍

ഓച്ചിറ: മകളുടെ വിവാഹം ദിവസം കണ്ണ് നിറയാത്ത അച്ഛന്മാരുണ്ടാകില്ല. പുറത്തേക്ക് കാണിക്കില്ലെങ്കിലും ഉള്ള് കൊണ്ട് പിടയുകയാവും അവരുടെയുള്ളില്‍. അങ്ങനെയൊരു വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. കണ്ണീരിനെ അടക്കിപ്പിടിച്ച് പാട്ടുപാടി മകള്‍ക്ക് യാത്രാമംഗളം നേരുന്ന അച്ഛന്റെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. തഴവ തെക്കുംമുറി മേക്ക് സൂര്യയില്‍ സുരേന്ദ്രനാണ് വൈറല്‍ വീഡിയോയിലുണ്ടായിരുന്നത്.

വിവാഹ ശേഷം നിറകണ്ണുകളുമായി യാത്ര പറയാനെത്തിയ മകളെ പാട്ടുപാടിയാണ് സുരേന്ദ്രന്‍ ആശ്വസിപ്പിച്ച് ഭര്‍ത്താവിന്റെ വീട്ടിലേക്ക് യാത്രയാക്കിയത്. സുരേന്ദ്രന്റെ പാട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

തഴവ തെക്കുംമുറി മേക്ക് സൂര്യയില്‍ സുരേന്ദ്രന്റെ മകള്‍ രശ്മിയുടെ വിവാഹത്തിലായിരുന്നു കണ്ണുനീര്‍ സംഗീതത്തിലലിഞ്ഞ ഈ അപൂര്‍വ്വ നിമിഷം. തെക്കുംമുറി മേക്ക് കുന്നേല്‍ മധുവിന്റെയും സുജാതയുടെയും മകന്‍ മിഥുനാണ് രശ്മിയെ വിവാഹം കഴിച്ചത്.

കുതിരപ്പന്തിയിലെ കണ്‍വെന്‍ഷന്‍ സെന്ററായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക് യാത്ര പറയാനിറങ്ങിയപ്പോഴാണ് രശ്മി കരഞ്ഞതും സുരേന്ദ്രന്‍ ചേര്‍ത്തു നിറത്തി അങ്ങാടി സിനിമയിലെ ഗാനം ആലപിച്ചതും. പാവാട വേണം മേലാട വേണം പഞ്ചാരപ്പനങ്കിളിക്ക് എന്ന ഗാനം അച്ഛന്‍ ആലപിച്ചതോടെ രശ്മിയുടെ വിതുമ്പിയ ചുണ്ടുകള്‍ ചിരിക്ക് വഴിതുറന്നു. പിന്നെയത് ചിരിയായി, വരന്‍ കൂടി ചേര്‍ന്നതോടെ പിന്നീടത് കൂട്ടച്ചിരിയായി. മകളെ ആദ്യമായിട്ടാണ് സുരേന്ദ്രന്‍ പിരിയുന്നത്. മകളെ ആശ്വസിപ്പിക്കാനാണ് സുരേന്ദ്രന്‍ പാട്ടുപാടിയതെന്ന് പറഞ്ഞു.

Exit mobile version