ശാന്തമാകാതെ കൊയിലാണ്ടി; സിപിഎം-ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറ്

ഹര്‍ത്താല്‍ കഴിഞ്ഞ് ആറ് ദിവസം പിന്നിടുമ്പോഴും അക്രമം തുടരുകയാണ്.

കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ ആരംഭിച്ച ഹര്‍ത്താലിനു പിന്നാലെ തുടങ്ങിയ അക്രമണങ്ങള്‍ക്ക് പലയിടത്തും ശാന്തമായി എങ്കിലും കോഴിക്കോടിന്റെ നാനാഭാഗങ്ങളിലും അക്രമങ്ങള്‍ തുടരുകയാണ്. കൊയിലാണ്ടിയില്‍ സിപിഎം-ബിജെപി പ്രാദേശിക നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറ് ശക്തമാവുകയാണ്.

സിപിഎം നേതാവും നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ ഷിജുവിന്റെ വീടിന് നേരെയും, ബി ജെ പി മണ്ഡലം സെക്രട്ടറി വി കെ മുകുന്ദന്റെ വീടിന് നേരെയുമാണ് ആക്രമണം നടന്നത്. പുലര്‍ച്ചെ മൂന്ന് മണിക്കും അഞ്ച് മണിക്കുമിടെയാണ് സംഭവം.

ശബരിമല കര്‍മസമിതിയുടെ സംസ്ഥാന ഹര്‍ത്താലില്‍ നടന്ന അക്രമങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്തുടനീളം അക്രമ പരമ്പരകള്‍ അരങ്ങേറിയിരുന്നു. ഹര്‍ത്താല്‍ കഴിഞ്ഞ് ആറ് ദിവസം പിന്നിടുമ്പോഴും അക്രമം തുടരുകയാണ്.

Exit mobile version