കുടുംബസമേതമെത്തി കോഴിക്കോടിന്റെ ചുമതലയേറ്റ് സ്‌നേഹില്‍കുമാര്‍ സിങ് ഐഎഎസ്

കോഴിക്കോട്: 5 വര്‍ഷത്തിന് ശേഷം വീണ്ടും കോഴിക്കോടിന്റെ സ്‌നേഹത്തിലേക്ക് മടങ്ങിയെത്തി സ്‌നേഹില്‍കുമാര്‍ സിങ് ഐഎഎസ്. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ജില്ലയുടെ കലക്ടറായി ചുമതലയേറ്റു. സ്‌നേഹില്‍കുമാര്‍ ഭാര്യ അസ്മിതയെയും 8 മാസം പ്രായമായ മകളെയും ഒപ്പം കൂട്ടിയാണ്
ചുമതലയേല്‍ക്കാന്‍ എത്തിയത്.

കലക്ടറുടെ കസേരയില്‍ അച്ഛനൊപ്പം കുസൃതികളോടെ മകളും ഇരുന്നപ്പോള്‍ കാഴ്ച ഹൃദ്യമായി.നേരത്തെ അസിസ്റ്റന്റ് കലക്ടറായി ജോലി ചെയ്ത അവസരത്തില്‍ കോഴിക്കോടിന്റെ സൗഹൃദവും സ്‌നേഹവും നേരിട്ടറിഞ്ഞ സ്‌നേഹില്‍കുമാറിന് ഓഫിസും പരിസരവും അപരിചിതമായിരുന്നില്ല. 2017ല്‍ ആണ് അദ്ദേഹം ഇവിടെ സേവനമനുഷ്ഠിച്ചത്.

കോഴിക്കോട് ജില്ലയുടെ പുതിയ കലക്ടറായി ചുമതലയേല്‍ക്കാനെത്തിയ സ്നേഹില്‍കുമാര്‍ സിങ്ങിനെ സബ് കലക്ടര്‍ വി ചെല്‍സാസിനി, അസിസ്റ്റന്റ് കലക്ടര്‍ പ്രതീക് ജെയിന്‍ എന്നിവര്‍ സ്വീകരിച്ചു. പൊതുജന പങ്കാളിത്തത്തോടെ ഭരണ നിര്‍വഹണം സാധ്യമാക്കുന്നതില്‍ കോഴിക്കോട് മാതൃകയാണെന്നും ജില്ലയെ മാലിന്യമുക്തമാക്കുന്നതിനാണ് തന്റെ പ്രഥമ പരിഗണനയെന്നും ഇതിനായി പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണം ആവശ്യമാണെന്നും കലക്ടര്‍ പറഞ്ഞു. വ്യവസായ, ടൂറിസം മേഖലകളിലെ ജില്ലയുടെ വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version