‘ഏറ്റെടുക്കാന്‍ താല്‍പര്യമില്ല’; അട്ടപ്പാടി മധുകേസില്‍ നിന്നും പിന്മാറി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സതീശന്‍

കൊച്ചി: അട്ടപ്പാടി മധുകേസ് പരിഗണിച്ചപ്പോള്‍ ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് കോടതിയെ അറിയിച്ച് സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ അഡ്വക്കറ്റ് കെ.പി. സതീശന്‍. കേസില്‍ നിന്നും പിന്മാറിയ സതീശന്‍ കുടുംബത്തിന് സ്വീകാര്യനല്ലാത്തതുകൊണ്ടാണ് പിന്‍മാറുന്നതെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.

മധു കേസില്‍ അപ്പീലുകളില്‍ വാദം കേള്‍ക്കാനിരിക്കെയാണ് കെ.പി. സതീശന്റെ പിന്‍മാറ്റം. മധുവിന് നീതി ലഭിച്ചില്ലെന്ന തോന്നലില്‍ ആണ് കേസ് ഏറ്റെടുത്തതെന്നും വിവാദങ്ങള്‍ എന്താണെന്ന് അറിയില്ലെന്നും കെ.പി. സതീശന്‍ പറഞ്ഞു.

also read: വിദ്യാർത്ഥിനികളോട് ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും വീഡിയോ അയക്കലും പതിവ്; കൊല്ലത്ത് അധ്യാപകൻ അറസ്റ്റിൽ

ഫയല്‍ പരിശോധിച്ചപ്പോള്‍ തന്നെ ചില പാളിച്ചകള്‍ കണ്ടെത്തിയിരുന്നു. അഞ്ച് പ്രതികള്‍ക്ക് എങ്കിലും ജീവപര്യന്തം ശിക്ഷ ലഭിക്കേണ്ടത് ആയിരുന്നു. അഭിഭാഷക വൃത്തിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കി. വിവാദങ്ങള്‍ മാനസികമയി ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും കെപി സതീശന്‍ പറഞ്ഞു.

മധുവിന് സര്‍ക്കാര്‍ സഹായവും പുറത്ത് നിന്നും സാമ്പത്തിക സഹായം ലഭിച്ചു. എന്നാല്‍ ആ തുക എവിടെ എന്ന് ഇപ്പോള്‍ വ്യക്തത ഇല്ല. കുടുംബം വായ്പ എടുക്കേണ്ട അവസ്ഥ എത്തിയെന്നും ഇതെങ്ങനെ എന്ന് പരിശോധിക്കണമെന്നും കെ.പി. സതീശന്‍ പറഞ്ഞു.

Exit mobile version