ഭാഗ്യദേവത കടാക്ഷിച്ചു! അമ്മയെ ശുശ്രൂഷിക്കാന്‍ ഗര്‍ഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ യുവാവിന് 80ലക്ഷം ലോട്ടറിയടിച്ചു !

കുറച്ചുകാലമായി ലോട്ടറി ടിക്കറ്റുകൾ എടുക്കാനുള്ള പ്രിജുവിന് 5000 രൂപ വരെ ഉള്ള സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്.

തൃശൂര്‍: അമ്മയെ ശുശ്രൂഷിക്കാനായി ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ യുവാവിന് 80 ലക്ഷം രൂപ ലോട്ടറിയടിച്ചു. ആഗസ്റ്റില്‍ നറുക്കെടുത്ത കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് യുവാവിനെ തേടിയെത്തിയത്. മനക്കൊടി ചിറയത്ത് അത്താണിക്കല്‍ പ്രിജു പോളാണ് ആ ഭാഗ്യശാലി.

നറുക്കെടുപ്പ് ദിവസം രാവിലെ കുന്നത്തങ്ങാടി കാര്‍ സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് പ്രിജു ടിക്കറ്റെടുത്തത്. ഒറ്റയടിക്ക് നാല് ടിക്കറ്റാണ് പ്രിജു എടുത്തത്. വൈകീട്ട് കൂട്ടുകാര്‍ വിളിച്ചുപറയുമ്പോഴാണ് ഒന്നാം സമ്മാനം ലഭിച്ച വിവരം പ്രിജു അറിയുന്നത്. കുറച്ചുകാലമായി ലോട്ടറി ടിക്കറ്റുകള്‍ എടുക്കാറുള്ള പ്രിജുവിന് 5000 രൂപ വരെ ഉള്ള സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്.

അമ്മ സിസിലിയുടെ അസുഖം ഭേദമായതിനാല്‍ ജര്‍മ്മനിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഭാഗ്യശാലി. പരേതനായ പോള്‍ ആയിരുന്നു പ്രിജുവിന്റെ പിതാവ് ഭാര്യ ഷെറി ജര്‍മ്മനിയില്‍ നേഴ്‌സാണ്.

Exit mobile version