‘ഇനിമുതല്‍ ഞാന്‍ പാര്‍വതിയെ ജഗതിയുടെ മകള്‍ എന്നതിന് പകരം പിസി ജോര്‍ജിന്റെ മരുമകള്‍ എന്ന് വിളിക്കാന്‍ തീരുമാനിച്ചു ! എന്തൊരു ഭാഷ, എന്തൊരു സ്ത്രീ വിരുദ്ധത, എന്തൊരു വിവരക്കേട്…’ ആഞ്ഞടിച്ച് സുനിത ദേവദാസ്

എത്രയോ വര്‍ഷങ്ങളായി നടക്കുന്ന ആചാരം അങ്ങനെ നടക്കട്ടെയെന്ന് പെണ്ണുങ്ങള്‍ക്ക് വിചാരിച്ചാലെന്തായെന്ന് പാര്‍വതി തന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെ ചോദിച്ചിരുന്നു

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ജഗതിയുടെ മകളും പിസി ജോര്‍ജിന്റെ മരുമകളുമായ പാര്‍വതിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ മാധ്യമപ്രവര്‍ത്തക സുനിതാ ദേവദാസ്. ആത്മാഭിമാനമുള്ള സ്ത്രീകള്‍ മതിലും കെട്ടും,മലയും ചവിട്ടും,സ്വന്തം സ്വത്വം തിരിച്ചറിയുകയും ചെയ്യുമെന്ന് സുനിതാ ദേവദാസ് പറയുന്നു.

അതോടൊപ്പം ഇനിമുതല്‍ ഞാന്‍ പാര്‍വതിയെ ജഗതിയുടെ മകള്‍ എന്നതിന് പകരം പിസി ജോര്‍ജിന്റെ മരുമകള്‍ എന്ന് വിളിക്കാന്‍ തീരുമാനിച്ചു, എന്തൊരു ഭാഷ, എന്തൊരു സ്ത്രീ വിരുദ്ധത, എന്തൊരു വിവരക്കേട് എന്നും സുനിത പറയുന്നു.കൂടാതെ കല്ല്യാണം കഴിക്കാന്‍ വേണ്ടി മതം മാറിയ ഒരാളോട് വ്യക്തി സ്വാതന്ത്യത്തെപ്പറ്റിയും സ്ത്രീ സമത്വത്തെക്കുറിച്ചൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ലയെന്നും സുനിതാ ദേവദാസ് വീഡിയോയില്‍ പറയുന്നു.

എത്രയോ വര്‍ഷങ്ങളായി നടക്കുന്ന ആചാരം അങ്ങനെ നടക്കട്ടെയെന്ന് പെണ്ണുങ്ങള്‍ക്ക് വിചാരിച്ചാലെന്തായെന്ന് പാര്‍വതി തന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെ ചോദിച്ചിരുന്നു. കൂടാതെ ശബരിമലയില്‍ എല്ലാ രാഷ്ട്രീയക്കാരും അയ്യപ്പനെ വിറ്റോണ്ടിരിക്കുകയാണ്. എത്രയോ വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഒരു ആചാരം അത് അങ്ങനെ അങ്ങ് നടന്ന് പോട്ടെയെന്ന് നമ്മള്‍ സ്ത്രീകള്‍ ഒന്ന് വിചാരിച്ചാല്‍ എന്താ കുഴപ്പം? പെണ്ണുങ്ങള്‍ ഈ കളിക്കുന്നത് നട്ടല്ലുള്ള ആണുങ്ങള്‍ വീട്ടിലില്ലാത്തതിന്റേതാണ്. മെഡിക്കല്‍ കോളേജില്‍ പോയി നോക്കൂ… ഒരു കട്ടില്‍ നേരാവണ്ണം ഇല്ല, അതിനൊന്നും വാദിക്കാന്‍ ആരുമില്ലയെന്ന് പാര്‍വതി ആരോപിച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ആത്മാഭിമാനമുള്ള സ്ത്രീകള്‍ മതിലും കെട്ടും . മലയും ചവിട്ടും .
സ്വന്തം സ്വത്വം തിരിച്ചറിയുകയും ചെയ്യും

അല്ലാത്തവര്‍ പി സി ജോര്‍ജിന്റെ മരുമകള്‍ ആകും … ആ പൊട്ടകിണറ്റില്‍ കിടന്നു ഇതാണ് സ്വര്‍ഗ്ഗമെന്നു ആര്‍ത്തു വിളിക്കും …ആധുനിക മനുഷ്യര്‍ അതു കണ്ട് ആര്‍ത്തു ചിരിക്കും … പൊട്ടകിണറ്റില്‍ തവള എന്ന്.’

Exit mobile version