ശ്രമം വിഫലം; കുര്‍ബാനക്കിടെ ഹൃദയാഘാതം സംഭവിച്ച ആന്‍ മരിയ മരണത്തിന് കീഴടങ്ങി

ജൂണ്‍ ഒന്നാം തീയതി രാവിലെ പള്ളിയില്‍ കുര്‍ബാനക്കിടെയാണ് ആന്‍മരിയക്ക് ഹൃതയാഘാതം ഉണ്ടായത്.

ഇടുക്കി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആഴ്ചകളായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ആന്‍ മരിയ ജോസ് (17) മരണത്തിന് കീഴടങ്ങി. കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ആന്‍ മരിയ. ജൂണ്‍ ഒന്നാം തീയതി രാവിലെ പള്ളിയില്‍ കുര്‍ബാനക്കിടെയാണ് ആന്‍മരിയക്ക് ഹൃതയാഘാതം ഉണ്ടായത്.

തുടര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി പിന്നീട് അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിന്‍ ഇടപെട്ടാണ് ആംബുലന്‍സിന് വേഗത്തില്‍ കൊച്ചിയിലെത്താന്‍ വഴിയൊരുക്കിയത്.

പിന്നീട് വിദഗ്ധ ചികിത്സക്ക് ശേഷം ജൂലൈ മാസത്തില്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കേരളത്തെ വിഷമത്തിലാക്കി ആന്‍ മരിയ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംസ്‌കാരം നാളെ രണ്ടു മണിക്ക് ഇരട്ടയാര്‍ സെന്റ് തോമസ് ദേവാലത്തില്‍ നടക്കും.

Exit mobile version