ഫുട്ബോളിനെ ഏറെ സ്നേഹിച്ച കുട്ടി, പ്രിയപ്പെട്ട മകന്റെ വിയോഗത്തിന്റെ തീവ്ര ദുഃഖത്തിനിടയിലും അവയവങ്ങള്‍ ദാനം ചെയ്ത് ബന്ധുക്കള്‍, സാരംഗിന് ആദരാഞ്ജലി അര്‍പ്പിച്ച് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച ആറ്റിങ്ങല്‍ സ്വദേശി സാരംഗിന് ആദരാഞ്ജലി അര്‍പ്പിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മസ്തിഷ്‌ക മരണമടഞ്ഞ പതിനാറുകാരന്‍ ആറുപേര്‍ക്കാണ് പുതുജീവന്‍ പകര്‍ന്നത്.

എസ്എസ്എല്‍സി ഫലം വരുമ്പോള്‍ സാരംഗ് നമ്മോടൊപ്പമില്ലെന്നും 6 പേര്‍ക്ക് പുതുജീവിതം നല്‍കിയാണ് യാത്രയായതെന്നും ആരോഗ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണമടഞ്ഞ സാരംഗിന്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയ വാല്‍വ്, രണ്ട് കോര്‍ണിയ എന്നിവയാണ് ദാനം നല്‍കിയത്.

also read: ‘മാനം’ പോകുന്നത് സ്ത്രീകള്‍ക്കാണെന്ന പൊതുബോധത്തെ തിരുത്തി’: ആ ധൈര്യത്തിന് അഭിനന്ദനം; നന്ദിതയെ അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്ജ്

കായിക താരം ആകാന്‍ ആഗ്രഹിച്ച, ഫുട്ബോളിനെ ഏറെ സ്നേഹിച്ച കുട്ടി കൂടിയായിരുന്നു സാരംഗ്. മകന്റെ വിയോഗത്തിന്റെ തീവ്ര ദുഃഖത്തിനിടയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ മുന്നോട്ടുവന്ന ബന്ധുക്കളുടെ തീരുമാനം മാതൃകാപരമാണെന്നും ആരോഗ്യമന്ത്രി കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ന് എസ്എസ്എല്‍സി ഫലം വരുമ്പോള്‍ സാരംഗ് നമ്മോടൊപ്പമില്ല. 6 പേര്‍ക്ക് പുതുജീവിതം നല്‍കി തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി സാരംഗ് (16) യാത്രയായി. വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണമടഞ്ഞ സാരംഗിന്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയ വാല്‍വ്, രണ്ട് കോര്‍ണിയ എന്നിവയാണ് ദാനം നല്‍കിയത്.

കായിക താരം ആകാന്‍ ആഗ്രഹിച്ച, ഫുട്ബോളിനെ ഏറെ സ്നേഹിച്ച കുട്ടി കൂടിയായിരുന്നു സാരംഗ്. മകന്റെ വിയോഗത്തിന്റെ തീവ്ര ദുഃഖത്തിനിടയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ മുന്നോട്ടുവന്ന ബന്ധുക്കളുടെ

Exit mobile version