‘അവന്റെ മരണമാണ് ഞങ്ങള്‍ ഹിന്ദുക്കള്‍ ആഗ്രഹിക്കുന്നത്, കാത്തിരിക്കുന്നത്’ മുഖ്യമന്ത്രിയെ ‘പ്രാകി’ യുവതി; തെമ്മാടി, കൊലയാളി, ചെത്തുകാരന്റെ മകന്‍ എന്നിങ്ങനെ ‘വിശേഷണങ്ങള്‍’ വേറെ! പ്രതിഷേധം ശക്തം

ജാതീയമായും മറ്റും അധിക്ഷേപങ്ങളാണ് യുവതി ഉയര്‍ത്തുന്നത്.

കൊച്ചി: ശബരിമല സ്ത്രീപ്രവേശനത്തില്‍ വിധി വന്നതിനു പിന്നാലെ കേരള മുഖ്യമന്ത്രിയ്ക്ക് നേരെയാണ് ഒരു വിഭാഗം ജനങ്ങള്‍ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്നത്. കേട്ടാലറയ്ക്കുന്ന അസഭ്യ വര്‍ഷവും ഉയരുന്നുണ്ട്. പലരും മദ്യലഹരിയില്‍ ആയിരുന്നെന്ന പതിവ് പല്ലവി ഉയര്‍ത്തി എപ്പോഴുമുള്ള ആ ക്ഷമാപണം നടത്തി തടിയൂരി പോവുകയാണ് ചെയ്യുന്നത്.

അത്തരത്തില്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് വീണ്ടും ഒരു യുവതി എത്തിയിട്ടുണ്ട്. ജാതീയമായും മറ്റും അധിക്ഷേപങ്ങളാണ് യുവതി ഉയര്‍ത്തുന്നത്. ഇവര്‍ പറയുന്നത് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ മരണമാണ് ഹിന്ദുക്കള്‍ ആഗ്രഹിക്കുന്നതെന്നാണ്. തെമ്മാടി, കൊലയാളി, ചെത്തുകാരന്റെ മകന്‍ എന്നിങ്ങനെ മറ്റ് അധിക്ഷേപ വാക്കുകളും ഉയര്‍ത്തുന്നുണ്ട്. രണ്ട് യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതാണ് യുവതിയെ പ്രകോപിതയാക്കുന്നത്. ഓണ്‍ലൈന്‍ മാധ്യമമാണ് യുവതി പ്രാകുന്നതിന്റെ വീഡിയോ പുറത്തുവിട്ടത്. പിണറായി സര്‍ക്കാരും പോലീസും കൂടി ചേര്‍ന്ന് കളിച്ച ഇതിന് അയാള്‍ അധികനാള്‍ കിടക്കില്ല. അയാള്‍ക്കൊരു രോഗമുണ്ട്.

അയാളുടെ മരണമാണ് ഞങ്ങള്‍ ഹിന്ദുക്കള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്. അയാള്‍ക്ക് ഇനി വല്ലതും വന്ന് ചെയ്യാന്‍ കമ്മികള്‍ ഞങ്ങളുടെ അങ്ങ് വരണം. ഇയാള്‍ അനുഭവിക്കും. ഈ ദൈവത്തിന്റെ നടയില്‍ പ്രാര്‍ത്ഥിക്കുന്ന ഹിന്ദുക്കളുടെ മനസിനെ ആടിയുലച്ച് ജയിച്ചെന്ന് കരുതി അവിടെ കയറി ഇരിക്കേണ്ട. അവന്റെ അവസാനവും അവസാന ഭരണവും അവന്റെ മരണവുമാണ് ഇതിന്റെ അവസാനം എന്ന് യുവതി ആരോപിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ എത്തിയതോടെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

Exit mobile version