സുഹൃത്തിന് വേണ്ടി ഒമ്പതാംക്ലാസ്സുകാരിയെ കോട്ടയത്ത് നിന്നും കടത്തിക്കൊണ്ടുവന്നു, പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ഇനി തനിക്ക് വേണ്ടെന്ന് കാമുകന്‍, നടുറോഡില്‍ പൊരിഞ്ഞ അടി

നേമം: ഒമ്പതാംക്ലാസ്സുകാരിയെ സുഹൃത്തിന് വേണ്ടി കടത്തിക്കൊണ്ടുവന്ന യുവാവും സുഹൃത്തും ഒടുവില്‍ നടുറോഡില്‍ തമ്മിലടി. തിരുവനന്തപുരത്താണ് സംഭവം. റസല്‍പുരം സ്വദേശി ധനുഷ് (19) തേമ്പാമുട്ടം സ്വദേശി വിജിത്ത് (24) എന്നിവരാണ് തമ്മില്‍ത്തല്ലിയത്.

ഞായറാഴ്ച രാവിലെയാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കോട്ടയം തലയോലപ്പറമ്പില്‍ നിന്ന് വിജിത്ത് ബൈക്കില്‍ കയറ്റി കൊണ്ടുവന്നത്. സോഷ്യല്‍ മീഡിയ വഴിയാണ് ധനുഷാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. വിജിത്തിന്റെ ഫോണില്‍ നിന്നായിരുന്നു ഇവര്‍ സംസാരിച്ചത്.

also read: കരള്‍ രോഗം ബാധിച്ച് ഭര്‍ത്താവിന് തുണയായി, കരള്‍ പകുത്ത് നല്‍കി പഞ്ചായത്തംഗമായ യുവതി

പെണ്‍കുട്ടിയെ മുടവൂര്‍പാറയില്‍ എത്തിച്ച് ധനുഷിന് കൈമാറാനായിരുന്നു വിജിത്തിന്റെ പദ്ധതി. എന്നാല്‍ പെണ്‍കുട്ടിയുമായെത്തിയപ്പോള്‍ ധനുഷ് കാലു മാറി. തനിക്ക് പെണ്‍കുട്ടിയെ വേണ്ടെന്നും എടുത്തോളൂ എന്നും പറഞ്ഞ് ധനുഷ് ഒഴിഞ്ഞുമാറി.

also read:നടന്‍ ബാല അതീവ ഗുരുതരാവസ്ഥയില്‍: കരള്‍ മാറ്റിവയ്ക്കണം

തുടര്‍ന്ന് ക്ഷുഭിതനായ വിജിത്തും ധനുഷും തമ്മില്‍ വാക്കുതര്‍ക്കമായി. ഇരുവരും നടറോഡില്‍ വെച്ച് ഏറ്റുമുട്ടി. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ മൂവരേയും തടഞ്ഞുവച്ച് പൊലീസിലറിയിച്ചു. പൊലീസെത്തി മൂവരേയും സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് സംഭവം വ്യക്തമായത്. നരുവാമൂട് പൊലീസ് പെണ്‍കുട്ടിയുടെ വീട്ടുകാരെ വിവരം ധരിപ്പിച്ചിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കും.

Exit mobile version