ഒരേസമയം റണ്‍വേയിലേക്ക് പറന്നിറങ്ങിയത് രണ്ട് വിമാനങ്ങള്‍.. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സംഭവം തിരുവനന്തപുത്ത്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ നെഞ്ചിടിപ്പ് കൂട്ടി കുറെ നിമിഷങ്ങള്‍. വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഒരേസമയം റണ്‍വേയില്‍ പറന്നിറങ്ങിയത് 2 വിമാനങ്ങള്‍. പൈലറ്റിന്റെയും ട്രാഫിക് വിഭാഗത്തിന്റെയും മനഃസാന്നിദ്ധ്യമാണ് കൂട്ടിയിടി ഒഴിവാക്കിയതെന്ന് യാത്രക്കാര്‍ പറയുന്നു. അല്‍പമൊന്ന് വിഴച്ചിരുന്നെങ്കില്‍ വലിയ ദുരന്തം ഉണ്ടായേനെ എന്നും യാത്രക്കാര്‍ പ്രതികരിച്ചു.

ചൊവ്വാഴ്ച രാത്രി പത്തരയ്ക്ക് തിരുവനന്തപുരത്തെത്തിയ സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദ – തിരുവനന്തപുരം – കോഴിക്കോട് വിമാനവും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഡല്‍ഹി – കൊച്ചി – തിരുവനന്തപുരം വിമാനവും ഒരേസമയം റണ്‍വേയിലേക്ക് പറന്നെത്തിയതാണ് കുഴപ്പമായത്. നിരവധി സിനിമാതാരങ്ങളും ഉയര്‍ന്ന ഉദ്യോഗസ്ഥരും കൊച്ചി വിമാനത്തിലുണ്ടായിരുന്നു.

ട്രാഫിക് മാനേജ്മെന്റിന് സംഭവിച്ച വീഴ്ചയാണിതിനിടയാക്കിയത്. ജിദ്ദ വിമാനം ലാന്‍ഡ് ചെയ്യാന്‍ താഴ്ന്നതിനുശേഷമാണ് കൊച്ചി – തിരുവനന്തപുരം വിമാനം ലാന്‍ഡ് ചെയ്യുന്നത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ട്രാഫിക് വിഭാഗം മനസിലാക്കിയത്. ഉടന്‍ പൈലറ്റിന് വിവരം കൈമാറിയതോടെ താഴ്ന്നുതുടങ്ങിയ ഫ്ളൈറ്റ് വീണ്ടും ഉയര്‍ത്തി. പിന്നീട് ഒന്നരമണിക്കൂറിനുശേഷമാണ് ഈ വിമാനം നിലംതൊട്ടത്. യാത്രക്കാരാണ് സംഭവം പുറത്തറിയിച്ചത്.

Exit mobile version