ഒരു മുഴം കയറിൽ ജീവൻ കളഞ്ഞ് മാതാപിതാക്കളും വിദ്യാർത്ഥിയായ മകനും; തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിൽ കൂട്ട ആത്മഹത്യ

തൃശ്ശൂർ: ഇരിങ്ങാലക്കുട കാറളത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പിൽ മോഹനൻ (62) ഭാര്യ മിനി (53) മകൻ ആദർശ് (18) എന്നിവരാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ആദർശ് കാറളം വി.എച്ച്.എസ്.ഇ.യിലെ പ്ലസ്ടൂ വിദ്യാർഥിയാണ്.

മറ്റുള്ളവരെ കരുതാനും ചേർത്ത് പിടിക്കാനും പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാണ് മണികണ്ഠൻ; അഭിനന്ദിച്ച് മന്ത്രി വീണ ജോർജ്

ചൊവ്വാഴ്ച രാത്രി ഇവരെ അന്വേഷിച്ചെത്തിയ ആൾ കോളിങ് ബെൽ അടിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് സമീപം താമസിക്കുന്ന ബന്ധുക്കൾ എത്തി പിൻവശത്തെ വാതിൽ പൊളിച്ച് അകത്ത് കയറി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ആദർശിനെ ഹാളിലും മോഹനനെയും മിനിയെയും കിടപ്പുമുറികളിലെ ഫാനിലുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഹനൻ വീടിനോട് ചേർന്ന് പലചരക്ക് കട നടത്തി വരികയായിരുന്നു. ദമ്പതിമാരുടെ മകൾ മിഷ ഭർത്താവിനോടൊപ്പം വിദേശത്താണ്.

Exit mobile version