പ്രണയാഭ്യര്‍ഥന നിരസിച്ചു; പെൺകുട്ടിയെ തീ കൊളുത്താൻ പെട്രോളും ലൈറ്ററുമായി വീട്ടിലേക്ക് ഇടിച്ചു കയറി യുവാവ്, നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി

താമരശ്ശേരി: വർഷങ്ങൾക്കുമുമ്പ് ഇൻസ്റ്റാഗ്രാംവഴി പരിചയപ്പെട്ട പെൺസുഹൃത്ത് പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് അവരുടെ വീട്ടിൽ പെട്രോളും ലൈറ്ററുമായെത്തി ഭീഷണിമുഴക്കിയ യുവാവ് പിടിയിൽ. കുറ്റ്യാടി പാലേരി മരുതോളി മീത്തൽ അരുൺജിത്ത് (24) ആണ് ഒരുലിറ്ററോളം പെട്രോളും ലൈറ്ററും സഹിതം പിടിയിലായത്.

അപ്രതീക്ഷിതമായി പടക്കം പൊട്ടി; വരനുമായി എത്തിയ കുതിര പേടിച്ചോടി, അന്തംവിട്ട് വിരുന്നെത്തിയവര്‍, വൈറല്‍ വീഡിയോ

വീട്ടിലേക്ക് കയറി ഭീഷണി മുഴക്കിയ അരുൺജിത്തിനെ നാട്ടുകാർ ആണ് പിടികൂടി പോലീസിന് കൈമാറിയത്. താമരശ്ശേരിയിൽ ഞായറാഴ്ച ഉച്ചയ്ക്കാണ് നാടകീയ സംഭവം. മുമ്പും പെൺകുട്ടിയുടെ വീട്ടിൽ വിവാഹാഭ്യർഥനയുമായെത്തിയ അരുൺജിത്തിനെ പെൺകുട്ടിയുടെ പിതാവ് താക്കീത് നൽകി മടക്കിയയച്ചിരുന്നു.

ശേഷമാണ് ഭീഷണിയുമായി എത്തിയത്. ഞായറാഴ്ച യുവാവ് വീട്ടിലേക്കു വരുന്നതുകണ്ട പെൺകുട്ടിയുടെ മാതാവ് വാതിലടച്ചു. അതോടെ വീടിനകത്തേക്ക് പ്രവേശിക്കാനാവാതിരുന്ന അരുൺജിത്ത് കൈയിൽ കരുതിയിരുന്ന പെട്രോളൊഴിച്ച് അപായപ്പെടുത്തുമെന്ന തരത്തിൽ ഭീഷണിമുഴക്കിയെന്നാണ് പരാതി.

ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ ബലമായി പിടികൂടി തടഞ്ഞുവെക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. അറസ്റ്റുചെയ്ത പ്രതിയെ പിന്നീട് താമരശ്ശേരി ജെ.എഫ്.സി.എം. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Exit mobile version