ഫോൺനമ്പറും ഫോട്ടോയും അശ്ലീല സൈറ്റിൽ; ചോർന്നത് ഒപ്പം പഠിച്ചവർ അടങ്ങുന്ന ഗ്രൂപ്പിൽ നിന്ന്, പരാതി നൽകിയതിന് പിന്നാലെ യുവതിയോട് പ്രതിയുടെ മാപ്പപേക്ഷ

തിരുവനന്തപുരം: യുവതിയുടെ ഫോൺനമ്പറും ഫോട്ടോയും അശ്ലീല വെബ്‌സൈറ്റിൽ ഇട്ടതായി പരാതി. സംഭവത്തിൽ പരാതി നൽകിയിട്ടും കാട്ടാക്കട പോലീസ് കേസെടുക്കുന്നില്ലെന്ന് യുവതി ആരോപിക്കുന്നു. പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നതായും യുവതി പറയുന്നു. യുവതിക്കൊപ്പം പഠിച്ച പ്രതിയായ യുവാവിനെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വീട്ടമ്മ ആരോപിക്കുന്നു. സംഭവത്തിൽ റൂറൽ എസ്പിയെ സമീപിച്ചിരിക്കുകയാണ് കുടുംബം.

ഗര്‍ഭിണിയായ അമ്മയുള്‍പ്പടെയുള്ള എല്ലാ ബന്ധുക്കളേയും ഞെരിച്ചമര്‍ത്തി ഭൂകമ്പം; രക്ഷപ്പെട്ടത് ഒന്നര വയസുകാരി റഗദ് മാത്രം; തകര്‍ന്ന് സിറിയയും തുര്‍ക്കിയും

വിവിധ രാജ്യങ്ങളിൽ നിന്ന് അശ്ലീല സന്ദേശങ്ങൾ മൊബൈൽ ഫോണിലേക്ക് എത്തിയതോടെയാണ് സംഭവം വീട്ടമ്മ അറിഞ്ഞത്. അശ്ലീല വെബ്‌സൈറ്റിലും വാട്‌സാപ്പ് ഗ്രൂപ്പിലും സ്വന്തം ഫോട്ടോയും ഫോൺനമ്പറും പ്രചരിച്ചതറിഞ്ഞ യുവതി ജനുവരി 31ന് പോലീസിൽ പരാതി നൽകി. കുടുംബം സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തുകയും ചെയ്തു. അപ്പോഴാണ് പത്താം ക്ലാസിൽ ഒപ്പം പഠിച്ചവരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നാണ് ഫോട്ടോ ചോർന്നതെന്ന് വ്യക്തമായത്.

ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഗ്രൂപ്പ് ഫോട്ടോയിൽ നിന്ന് ക്രോപ്പ് ചെയ്ത പടമാണ് വെബ്‌സൈറ്റിലുള്ളതെന്ന് കണ്ടെത്തിയ യുവതി, സംശയം തോന്നിയ ആളുടെ വിവരങ്ങളും പോലീസിന് കൈമാറി. ഇതിനിടെ, പ്രതി നേരിട്ട് എത്തി യുവതിയോടും കുടുംബത്തോടും കുറ്റസമ്മതം നടത്തി മാപ്പ് അപേക്ഷിച്ചു. ഇക്കാര്യം കാട്ടാക്കട സിഐയെ അറിയിച്ചപ്പോൾ അവൻ അങ്ങനെ ചെയ്തിട്ടില്ലെന്നും ഒത്തുതീർപ്പിന് നിർബന്ധിച്ചെന്നും യുവതി പറയുന്നു. തനിക്ക് 16 വയസുള്ള മകളുണ്ടെന്നും ഇത് അവളുടെ ഭാവിയെ ബാധിക്കുമെന്നും യുവതി വ്യക്തമാക്കി.

Exit mobile version