‘ജീവിച്ച് കൊതി തീർന്നില്ല, തകർത്ത് കളഞ്ഞില്ലേ’ ലോറിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ സമ്മർദ്ദം മൂലം യുവാവ് ജീവനൊടുക്കി! തന്നെ ചതിച്ചതെന്ന് കുറിപ്പ്

തൃശൂർ: ലോറിയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ സമ്മർദ്ദം മൂലം യുവാവ് ജീവനൊടുക്കി. തൃശൂർ കല്ലൂർ സ്വദേശിയായ അഭിലാഷാണ് മരിച്ചത്. ഗുണ്ടൽപേട്ടിലെ ലോഡ്ജ് മുറിയിൽ ആണ് അഭിലാഷ് ജീവനൊടുക്കിയത്. ലോറി വാങ്ങിയ ശേഷം രണ്ട് പേർ ചതിച്ചതാണെന്ന് ആത്മഹത്യ കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.

ജീവിച്ച് കൊതി തീർന്നില്ലെന്നും എല്ലാം തകർത്ത് കളഞ്ഞില്ലേ എന്നും കുറിച്ചിട്ടുണ്ട്. രണ്ട് വർഷം മുമ്പാണ് ഇയാൾ ഏഴര ലക്ഷം രൂപ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പയെടുത്ത് ലോറി എടുത്തത്. തടി കൊണ്ടുപോയ ആദ്യ ഓട്ടം തന്നെ തിരിച്ചടയായി. രേഖകളില്ലാത്ത തടി ഫോറസ്റ്റ് പിടിച്ചു.

വണ്ടിയും കസ്റ്റഡിയിലെടുത്തു. വായ്പ തിരിച്ചടയ്ക്കാമെന്ന് ഏറ്റ തടിയുടമ ലോറി ഏറ്റെടുത്തു. ലോറി ഓടിയെങ്കിലും തിരിച്ചടവ് മാത്രം നടന്നില്ല. ധനകാര്യ സ്ഥാപനത്തിൽ നിന്നും സമ്മർദം ഏറി വന്നു. ലോറി വാങ്ങാൻ ഈട് നൽകിയ വീടും ഭൂമിയും നിയമ കുരുക്കിലായി.

ഇതോടെ നാല് ദിവസം മുമ്പ് അഭിലാഷ് നാടുവിട്ടു. പിന്നീട് എത്തിയത് മരണ വാർത്തയായിരുന്നു. ലോറി ഇടപാടിൽ ചതിച്ച രണ്ട് പേർക്കെതിരെ കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. 43 കാരനായ അഭിലാഷിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

Exit mobile version